എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾക്ക് അഞ്ചുവർഷം കഠിന തടവ്

കൊച്ചി: എട്ട് വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് അഞ്ചുവർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. തോപ്പുംപടി പ്യാരി ജങ്ഷനിൽ കടയപറമ്പിൽ തങ്കപ്പനെയാണ് (38) എറണാകുളം അഡീഷനൽ സെഷൻസ് (കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ അതിക്രമം പരിഗണിക്കുന്ന പ്രത്യേക കോടതി) ജഡ്ജി കെ.ടി. നിസാർ അഹമ്മദ് ശിക്ഷിച്ചത്. 2015 ജൂൺ 13 നാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയുടെ വീട്ടിൽ മോേട്ടാർ നന്നാക്കാനെത്തിയ പ്രതി മോേട്ടാറിെൻറ സാമഗ്രികൾ വാങ്ങാനായി വീട്ടിലുണ്ടായിരുന്ന ബന്ധുവിനെ കടയിൽ പറഞ്ഞുവിട്ടു. പെൺകുട്ടിയുടെ അമ്മ അടുക്കളയിലുമായിരുന്നു. ഇൗ സമയം പ്രതി കുട്ടിയുടെ രഹസ്യ ഭാഗങ്ങളിൽ സ്പർശിച്ചതായാണ് കേസ്. രണ്ട് വകുപ്പുകളിലായി ആറ് വർഷം തടവ്വിധിച്ചിട്ടുണ്ടെങ്കിലും ശിക്ഷ ഒരുമിച്ച് അഞ്ചുവർഷം അനുഭവിച്ചാൽ മതിയെന്നുമാണ് കോടതിയുടെ നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.