കൊച്ചി: ലുലു മാളിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ഇനി ട്രാംപോൈലനില്‍ 'ബൗണ്‍സിങ്' നടത്താം. കേരളത്തിലെ ആദ്യ ട്രാംപോലൈന്‍ പാര്‍ക്ക് ലുലു മാളിലെ ലുലു സ്പാര്‍ക്കീസില്‍ ഫുട്‌ബാൾ താരം സി.കെ. വിനീത് ഉദ്ഘാടനം ചെയ്തു. ലുലു മാളിെൻറ മൂന്നാം നിലയില്‍ 5000 ചതുരശ്ര അടി വിസ്തൃതിയിലാണ് റീബൗണ്ട് ചെയ്യുന്ന ട്രാംപ് ഒരുക്കിയിരിക്കുന്നത്. കായിക ക്ഷമതക്കും ശരീരഭാരം നിയന്ത്രിക്കാനുമുള്ള ഫുള്‍ ബോഡി വര്‍ക്കൗട്ടാണ് ട്രാംപോൈലന്‍. അഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. സംസ്ഥാനത്തെ ആദ്യ ട്രാംപോലൈൻ സജ്ജമാക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് ലുലു ഗ്രൂപ് ഇന്ത്യ ഡയറക്ടര്‍ എം.എ. നിഷാദ് പറഞ്ഞു. ലുലു ഗ്രൂപ് ഇന്ത്യ ഡയറക്ടര്‍ എം.എ. നിഷാദ്, ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ്, ലുലു റീട്ടെയില്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ലുലു ഗ്രൂപ് കമേഴ്‌സ്യല്‍ മാനേജര്‍ സാദിഖ് കാസിം, ലുലു സ്പാര്‍ക്കീസ് മാനേജര്‍ അംബികാപതി, ലുലു റീട്ടെയില്‍ ബയിങ് ഹെഡ് ദാസ് ദാമോദരന്‍, ലുലു മാള്‍ എ.ജി.എം കെ.കെ. ഷെരീഫ്, ലുലു ഗ്രൂപ് മീഡിയാ ഹെഡ് എൻ.ബി. സ്വരാജ്, ലുലു സ്പാര്‍ക്കീസ് മാനേജര്‍ മണികണ്ഠന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. g1 LULU REBONUD.jpg ലുലു സ്പാര്‍ക്കീസില്‍ ട്രാംപോൈലന്‍ പാര്‍ക്ക് ഫുട്‌ബാൾ താരം സി.കെ. വിനീത് ഉദ്ഘാടനം ചെയ്യുന്നു. ലുലു സ്പാര്‍ക്കീസ് മാനേജര്‍ എം. മണികണ്ഠന്‍, ലുലു ഗ്രൂപ് കമേഴ്‌സ്യല്‍ മാനേജര്‍ സാദിഖ് കാസിം, ലുലു സ്പാര്‍ക്കീസ് മാനേജര്‍ എബിസണ്‍ സക്കറിയ, ലുലു ഗ്രൂപ് ഇന്ത്യ ഡയറക്ടര്‍ എം.എ. നിഷാദ്, ലുലു സ്പാര്‍ക്കീസ് മാനേജര്‍ അംബികാപതി, ലുലു ഗ്രൂപ് മീഡിയാ ഹെഡ് എൻ.ബി. സ്വരാജ്, ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്പ് എന്നിവര്‍ സമീപം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.