നെടുമ്പാശ്ശേരി: ചലച്ചിത്ര നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനി ജയിലിൽ തന്നോട് പറഞ്ഞ കാര്യങ്ങൾ സഹതടവുകാരനായിരുന്ന ജിൻസൺ ആലുവ മജിസ്േട്രറ്റ് മുമ്പാകെ വെളിപ്പെടുത്തി. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മുതൽ 4.40വരെയാണ് ആലുവ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി -രണ്ടിലെ മജിസ്േട്രറ്റ് ഡോ.എൽസ കാതറിൻ ജോർജ് മുമ്പാകെ ജിൻസൺ മൊഴി നൽകിയത്. കോടതി ആവശ്യപ്പെട്ടതനുസരിച്ചാണ് ഉച്ചയോടെ ജിൻസൺ സുഹൃത്തിനൊപ്പം എത്തിയത്. മൊഴിനൽകിയ ശേഷം പൊലീസ് നിർദേശപ്രകാരം മുഖം മറച്ചാണ് കോടതിയിൽനിന്ന് പുറത്തിറങ്ങിയത്. മാധ്യമങ്ങൾ പിന്തുടർന്നതിനെ തുടർന്ന് കോടതി പരിസരത്തുനിന്ന് സബ് ജയിൽ റോഡ് വരെ നടന്ന ശേഷം മുഖംമൂടി അഴിക്കാതെ സ്വകാര്യബസിലേക്ക് ഓടിക്കയറി. അഭിഭാഷകെരയും മറ്റും ഒഴിവാക്കി അടച്ചിട്ട മുറിയിലാണ് മജിസ്ട്റ്റെ് മൊഴിയെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.