കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിെൻറ ജാമ്യാപേക്ഷയിൽ ഹൈകോടതി ചൊവ്വാഴ്ച വിധി പറയും. പ്രതിഭാഗത്തിെൻറയും േപ്രാസിക്യൂഷെൻറയും വാദം പൂർത്തിയാക്കി ബുധനാഴ്ചയാണ് വിധിപറയാൻ മാറ്റിയത്. ആദ്യ ജാമ്യാപേക്ഷ ഹൈകോടതി തള്ളിയതിനെത്തുടർന്നാണ് വീണ്ടും അപേക്ഷ നൽകിയത്. തന്നെ ആസൂത്രിതമായി കേസിൽ കുടുക്കിയതാണെന്നും സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും കെട്ടിച്ചമച്ചതാണെന്നുമാണ് ദിലീപിെൻറ വാദം. എന്നാൽ, സൂത്രശാലിയായ ദിലീപ് കൃത്യം നടത്താൻ മികച്ച കളിക്കാരനെയാണ് ഇറക്കിയതെന്ന് പ്രോസിക്യൂഷൻ ആരോപിച്ചു. ജൂലൈ 10ന് അറസ്റ്റിലായ ദിലീപിനെ ആലുവ ജില്ല ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ രണ്ടിനാണ് റിമാൻഡ് കാലാവധി അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.