മൂവാറ്റുപുഴ: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാർഥികൾക്കായി മൂവാറ്റുപുഴ താലൂക്കുതല മത്സരം നടത്തി. ജില്ലതല മത്സരത്തിലേക്ക് പത്തുപേര്‍ യോഗ്യത നേടി. അതിഥി ആര്‍. നായര്‍ (എച്ച്.എസ്.എസ്, കൂത്താട്ടുകുളം), ഡയസ് എം. ജോണ്‍ (എം.ടി.എം.എച്ച്.എസ്.എസ്, പാമ്പാക്കുട), വി. ദേവദര്‍ശന്‍ (നിര്‍മല എച്ച്.എസ്.എസ്, മൂവാറ്റുപുഴ), മൂസാകുട്ടി മുഹമ്മദ് (സെൻറ് സെബാസ്റ്റ്യന്‍സ് എച്ച്.എസ്.എസ്, ആനിക്കാട്), നിരഞ്ജന മനോജ് (സെൻറ് അഗസ്റ്റ്യന്‍സ് എച്ച്.എസ്.എസ്, മൂവാറ്റുപുഴ), അഭിനവ് സജീവ് (എസ്.എന്‍.ഡി.പി എച്ച്.എസ്.എസ്, മൂവാറ്റുപുഴ), ഡാനിയേല്‍ ചാക്കോ റെജി (എസ്.എന്‍.ഡി.പി എച്ച്.എസ്.എസ്, മൂവാറ്റുപുഴ), പി.എം. ആത്മജ (സെൻറ് ജോണ്‍സ് എച്ച്.എസ്.എസ്, വടകര), വിശാല്‍ ബാലകൃഷ്ണന്‍ (സെൻറ് ജോണ്‍സ് എച്ച്.എസ്.എസ്, വടകര), ആല്‍ബിന്‍ ഷാജി (എച്ച്.എസ്.എസ്, കൂത്താട്ടുകുളം) എന്നിവരാണ് അര്‍ഹരായത്. യു.പി തലത്തിൽ യോഗ്യത നേടിയവർ: എസ്. ഐശ്വര്യ ലക്ഷ്മി, ജി. കൃഷ്ണ, എയ്ഞ്ചൽ എലിസബത്ത് മാത്യൂ (മൂവരും പാഴൂര്‍ വില്ലേജ് യൂനിയന്‍ ലൈബ്രറി), ജെമിയ എല്‍ദോ (ആസാദ് പബ്ലിക് ലൈബ്രറി, പേഴക്കാപ്പിള്ളി), ശാലുമോള്‍ ലൈജു (മഹാത്മജി മെമ്മോറിയല്‍ ലൈബ്രറി, വടകര), ലക്ഷ്മി കെ. ജിമ്മി (പബ്ലിക് ലൈബ്രറി, പെരുംമ്പടവം), ബി.എസ്. ഗംഗാദേവി (വിജയ ലൈബ്രറി, കാലാമ്പൂര്), ബെറ്റി ജോണി (പുരോഗമന സാഹിത്യ ഗ്രന്ഥശാല, കിഴക്കൊമ്പ്), ഷഹന നിസാര്‍ (ആസാദ് പബ്ലിക് ലൈബ്രറി, പേഴക്കാപ്പിള്ളി), ആന്‍സി ജോര്‍ജ് (കൈരളി വായനശാല, പുളിന്താനം).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.