കൊച്ചി: തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്ര ജീവനക്കാർക്കുവേണ്ടി അനധികൃതമായി വയർലെസ് സെറ്റ് വാങ്ങിയെന്ന പരാതിയിൽ ഫലപ്രദമായ അന്വേഷണം ആവശ്യപ്പെടുന്ന ഹരജിയിൽ ൈഹകോടതി സർക്കാറിെൻറ വിശദീകരണം തേടി. ക്ഷേത്രം എക്സിക്യൂട്ടിവ് ഒാഫിസറായ കെ.എൻ. സതീഷ് അനധികൃതമായി വയർലെസ് സെറ്റ് വാങ്ങിയെന്നും ഇതിനായി ഫണ്ട് ദുരുപയോഗം ചെയ്തെന്നും ആരോപിച്ച് ക്ഷേത്രം ജീവനക്കാരനായ വഴുതക്കാട് സ്വദേശി ബബിലു ശങ്കറാണ് ഹരജി നൽകിയത്. ക്ഷേത്രത്തിെൻറ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി ചെയർപേഴ്സൺ പരാതി നൽകിയിട്ടും ഫോർട്ട് പൊലീസ് നടപടിയെടുത്തില്ലെന്ന് ഹരജിയിൽ പറയുന്നു. അനുമതിയില്ലാതെ വയർലെസ് സെറ്റ് ഉപയോഗിക്കുന്നത് കുറ്റകരമാണെന്നിരിക്കെ ഇതു പിടിച്ചെടുക്കാനും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.