ചെങ്ങമനാട്: നമ്പർ വണ്‍ ലിഫ്റ്റ് ഇറിഗേഷെൻറ പുത്തന്‍തോട് പമ്പ് ഹൗസില്‍നിന്ന് രാസമാലിന്യം കലര്‍ന്ന വെള്ളം പമ്പ് ചെയ്യുന്നതിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ചെങ്ങമനാട്, നെടുമ്പാശ്ശേരി പഞ്ചായത്ത് പ്രദേശങ്ങളിലെ ഹെക്ടര്‍കണക്കിന് കൃഷിയിടങ്ങളിലേക്കും കിണറുകള്‍, കുളങ്ങള്‍ അടക്കമുള്ള ജലസ്രോതസ്സുകളിലേക്കും രാസമാലിന്യം കലര്‍ന്ന വെള്ളമാണ് ഒഴുകിെയത്തുന്നത്. പനയക്കടവില്‍നിന്നുള്ള ലീഡിങ് കനാലിലൂടെയാണ് പുത്തന്‍തോട് പമ്പ്ഹൗസില്‍ വെള്ളം എത്തുന്നത്. കാലപ്പഴക്കം ചെന്ന പമ്പ്ഹൗസ് നവീകരണം നടത്തി മാസങ്ങള്‍ക്ക് ശേഷം പമ്പിങ് പുനരാരംഭിച്ചപ്പോഴാണ് വെള്ളത്തിന് ദുര്‍ഗന്ധവും ചുവപ്പും കറുപ്പും കലര്‍ന്ന നിറവിത്യാസവും അനുഭവപ്പെട്ടത്. വെള്ളത്തിെൻറ രൂക്ഷാവസ്ഥെയത്തുടര്ന്ന് കൃഷിക്കാരും, സമീപവാസികളും പ്രതിഷേധവുമായി രംഗത്തുവന്നതോടെ കുറച്ചുനാള്‍ പമ്പിങ് നിര്‍ത്തിവെച്ചു. എന്നാല്‍, കൃഷികള്‍ വരണ്ടുണങ്ങുകയും കുടിവെള്ളപ്രശ്നവും നേരിട്ടതോടെ വീണ്ടും പമ്പിങ് ആരംഭിച്ചിരിക്കുകയാണ്. ചെങ്ങല്തോട്ടിെലയും ഒഴുക്ക് നിലച്ച കമ്പനിക്കടവിെലയും കാലങ്ങളായി കെട്ടിക്കിടന്ന വിസര്‍ജ്യമടക്കമുള്ള മലിനജലം പുത്തന്‍തോട് ലീഡിങ് കനാലില്‍ ഒഴുകിയെത്തുന്നതാണ് വെള്ളത്തിന് നിറവിത്യാസവും രാസാവശിഷ്ടങ്ങള്‍ കലരാനും ഇടയാക്കിയിട്ടുള്ളതെന്നാണ് സൂചന. അടുത്തിടെ പുത്തന്‍തോട്ടിലും ചെങ്ങല്‍തോട്ടിലും പനയക്കടവ് മുതല്‍ കമ്പനിക്കടവ് വരെയും ചളികോരി ആഴവും വീതിയും കൂട്ടി നവീകരിക്കുകയുണ്ടായി. അതിനുശേഷമാണ് പുത്തന്തോട്ടിെലത്തുന്ന വെള്ളം കുഴമ്പുരൂപത്തില്‍ രാസമാലിന്യം കലര്‍ന്നിരിക്കുന്നതെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. അതിനിടെ, തുടര്‍ച്ചയായി തോട്ടില്‍ മലിനജലം എത്തിയതോടെ ചെങ്ങമനാട് നോര്‍ത്ത് െറസിഡൻറ്സ് അസോസിയേഷന്‍ നേതൃത്വത്തില്‍ വെള്ളത്തിെൻറ സാമ്പിൾ ശേഖരിച്ച് കളമശ്ശേരി ‘ഗ്രീന്‍എര്‍ത്ത് എന്‍വയൺമെൻറല്‍ ലബോറട്ടറി’യില്‍ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ വെള്ളത്തില്‍ 100 ശതമാനം ഇ^േകാളിബാക്ടീരിയയും ക്വോളിഫോം ബാക്ടീരിയയും അടങ്ങിയതായി കണ്ടത്തെി. ഇേതത്തുടര്‍ന്ന് കലക്ടര്‍, ജലവിഭവ മന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയതായി അസോസിയേഷന്‍ പ്രസിഡൻറ് കെ.ജി. രാമകൃഷ്ണപിള്ള, സെക്രട്ടറി കെ.എന്‍. മോഹനകുമാര്‍ എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.