കൊച്ചി: മെട്രോ റെയിൽ നിർമാണത്തിലിരിക്കുന്ന റോഡുകളുടെയും അതിനോട് ചേർന്ന നടപ്പാതകളുടെയും അറ്റകുറ്റപ്പണി മേയ് 31ന് മുമ്പ് പൂർത്തിയാക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ 31ന് മുമ്പ് കമീഷനിൽ നടപടി റിേപ്പാർട്ട് ഫയൽ ചെയ്യണമെന്നും ഉത്തരവിൽ പറയുന്നു. പൊളിഞ്ഞ സ്ലാബുകൾ പുനർനിർമിക്കാനുള്ള നടപടി പൂർത്തിയാക്കണമെന്നും കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസ് കൊച്ചി, കളമശ്ശേരി നഗരസഭ സെക്രട്ടറിമാർക്കും ചൂർണിക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നിർദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലെ കാനകളുടെ ശുചീകരണ ചുമതല അതത് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനാണെന്നും ഉത്തരവിൽ പറയുന്നു. മെട്രോ റെയിൽ നിർമാണത്തിെൻറ പേരിൽ റോഡുകൾ പൊളിച്ചിരിക്കുകയാണെന്ന് ആരോപിച്ച് പാലാരിവട്ടം സ്വദേശി എൻ.പി. തങ്കപ്പൻ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. റോഡുകൾ പൊതുമരാമത്ത് വകുപ്പിന് കീഴിലാണെന്ന് കൊച്ചി നഗരസഭ സെക്രട്ടറി കമീഷനെ അറിയിച്ചു. ആലുവ മുതൽ പാലാരിവട്ടം വരെയുള്ള മെട്രോ നിർമാണജോലി പൂർത്തീകരണത്തിലാണ് കെ.എം.ആർ.എൽ അറിയിച്ചു. നിർമാണം കഴിഞ്ഞ സ്ഥലങ്ങളിൽ നാലുവരി റോഡിെൻറ അറ്റകുറ്റപ്പണി പൂർത്തിയാക്കി ഒരുമീറ്റർ വീതിയിലെങ്കിലും കാനയും നടപ്പാതയും നിർമിക്കണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. കാന ശുചീകരിക്കാൻ തദ്ദേശ സ്ഥാപനത്തെ ചുമതലപ്പെടുത്തിയെന്ന് പറഞ്ഞ് െക.എം.ആർ.എൽ ഒഴിഞ്ഞുമാറരുതെന്നും കമീഷൻ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.