മട്ടാഞ്ചേരി: കൊച്ചിയിലത്തെുന്ന ലക്ഷദ്വീപുകാര്‍ക്ക് വില്‍പന നടത്താന്‍ എത്തിച്ച കഞ്ചാവുമായി യുവാവ് തോപ്പുംപടി പൊലീസിന്‍െറ പിടിയിലായി. പള്ളുരുത്തി കച്ചേരിപ്പടി ആശുപത്രിക്ക് സമീപം അന്‍ഷാദിനെയാണ് (25) മട്ടാഞ്ചേരി അസി. കമീഷണര്‍ കെ.എന്‍. അനിരുദ്ധന്‍, തോപ്പുംപടി എസ്.ഐ സി. ബിനു എന്നിവരുടെ നേതൃത്വത്തില്‍ മുണ്ടംവേലി പള്ളിക്ക് പിറകുവശത്തുനിന്ന് അറസ്റ്റ്ചെയ്തത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍ സൂക്ഷിച്ചിരുന്ന 1.4 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ലക്ഷദ്വീപുകാര്‍ക്ക് കഞ്ചാവ് വില്‍പന നടത്തുന്ന സംഘം കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മട്ടാഞ്ചേരി അസി. കമീഷണര്‍ക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് കഞ്ചാവ് ഉപയോഗിക്കുന്ന ലക്ഷദ്വീപുകാരെ ചോദ്യംചെയ്തതില്‍നിന്നാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. പിന്നീട് ആവശ്യക്കാരെന്ന വ്യാജേന മീന്‍വില്‍പനക്കാരുടെ വേഷത്തില്‍ പൊലീസ് ഇയാളെ ഫോണില്‍ വിളിച്ചുവരുത്തി അറസ്റ്റ്ചെയ്യുകയായിരുന്നു. തമിഴ്നാട്ടില്‍നിന്ന് ഒരു കിലോ കഞ്ചാവ് 10,000 രൂപക്ക് വാങ്ങി ഇയാള്‍ ഒന്നേകാല്‍ ലക്ഷം രൂപക്കാണ് ലക്ഷദ്വീപുകാര്‍ക്ക് വില്‍ക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കൊച്ചി തഹസില്‍ദാര്‍ ബീഗം താഹിറയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. ഗ്രേഡ് എസ്.ഐമാരായ കെ.പി. ജബ്ബാര്‍, തങ്കച്ചന്‍, എ.എസ്.ഐ ജയകുമാര്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ദിലീപ്, പ്രകാശ്, സജീവ്, ജയന്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.