പറവൂര്‍: പുത്തന്‍വേലിക്കരയില്‍ തെരുവുനായുടെ ആക്രമണത്തില്‍ ഒമ്പതുപേര്‍ക്ക് കടിയേറ്റു. ഒരു നായ്യാണ് രാവിലെ മുതല്‍ വൈകുന്നേരം വരെ ഒമ്പതുപേരെ കടിച്ചത്. രാവിലെ ആറോടെ ട്യൂഷനു പോകുമ്പോള്‍ കൈമാതുരുത്തിപടിയില്‍ കൈതാരന്‍ ജഫിന്‍െറ മകള്‍ ഷെറിനാണ് ആദ്യം കടിയേറ്റത്. തൊട്ടുപിന്നാലെ ലോട്ടറി വില്‍പനക്കാരനായ പഞ്ഞിപ്പള്ളം കൈതത്തറ ജോസഫിനെയും കടിച്ചു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ വളാട്ടുപുറം ബിജുവിന്‍െറ ഭാര്യ ഷീബ (40), പാറക്കന്‍ വര്‍ഗീസിന്‍െറ മകന്‍ റിബിന്‍ (21), കുന്നത്തൂര്‍ തോമസ് (50), കരോട്ട കുടിയിരിക്കല്‍ പൗലോസിന്‍െറ ഭാര്യ മേരി (41), പാലാട്ടി ദേവസിയുടെ ഭാര്യ ശാരി (42), ചാലമന ലില്ലി തോമസ് (72), ഇതര സംസ്ഥാന തൊഴിലാളി ചന്ദ്രന്‍ (30) എന്നിവര്‍ക്കും കടിയേറ്റു. ചുവപ്പ് നിറത്തിലുള്ള നായ്യാണ് കടിച്ചതെന്ന് കടിയേറ്റവര്‍ പറഞ്ഞു. ഷെറിനെയും ജോസഫിനെയും തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ക്ക് പുത്തന്‍വേലിക്കര ഗവ. ആശുപത്രിയില്‍ ചികിത്സ നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.