കൊച്ചി: സ്കൂള്‍ പരിസരം കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയ രണ്ടുപേര്‍ പൊലീസ് പിടിയില്‍. എറണാകുളം നഗരത്തിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ച് കുട്ടികള്‍ക്ക് കഞ്ചാവ് വില്‍പന നടത്തിയ പള്ളുരുത്തി സ്വദേശികളായ മാളിയേക്കല്‍ വീട്ടില്‍ ഷാരോണ്‍ (22), തെക്കുംപുറത്ത് വീട്ടില്‍ വില്‍ഫ്രഡ് ആന്‍റണി (19) എന്നിവരെയാണ് കഞ്ചാവ് പൊതികളുമായി മ റൈന്‍ ഡ്രൈവ് ഭാഗത്തുനിന്ന് സെന്‍ട്രല്‍ പൊലീസ് അറസ്റ്റുചെയ്തത്. ക്ളാസ് കട്ട് ചെയ്ത് മറൈന്‍ ഡ്രൈവ് ഭാഗങ്ങളില്‍ കറങ്ങി നടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രതികള്‍ പിടിയിലായത്. എറണാകുളം അസി. കമീഷണര്‍ കെ. ലാല്‍ജിക്ക് ലഭിച്ച വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ സെന്‍ട്രല്‍ പൊലീസ് എസ്.ഐമാരായ വി.ഷിബു, ഡി. ദീപു, ടി.വി. ധരണീധരന്‍, അസി. എസ്.ഐ ജേക്കബ് മാണി, സീനിയര്‍ സി.പി.ഒ സുധീര്‍ ബാബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റുചെയ്തത്. ക്ളീന്‍ കാമ്പസ് സേഫ് കാമ്പസ് പദ്ധതിയോടനുബന്ധിച്ചുള്ള കാമ്പയിനിലാണ് പ്രതികളെ പിടികൂടാനായത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.