വൈപ്പിന്‍: നായരമ്പലം തീരദേശ റോഡിന്‍െറയും വെളിയത്താംപറമ്പ് ബീച്ച് പാലത്തിന്‍െറയും ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ പൊതുമരാമത്ത് വകുപ്പ് ഞാറക്കല്‍ ഡിവിഷന്‍ അസിസ്റ്റന്‍റ് എന്‍ജിനീയര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. 22 കോടി രൂപ ജിഡ ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ തീരദേശ റോഡിന്‍െറ പണി പാതിവഴിയില്‍ മുടങ്ങിയിരിക്കുകയാണ്. 1 കോടിയോളം രൂപ ചെലവിട്ട് പണിത പാലത്തിന്‍െറയും അവസ്ഥ സമാനമാണ്. അപ്രോച്ച് റോഡുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടില്ലാത്തതിനാല്‍ യാത്ര ദുഷ്കരമാണ്. കോണ്‍ഗ്രസ് (ഐ) നായരമ്പലം മണ്ഡലം പ്രസിഡന്‍റ് കെ.വൈ. ദേവസ്സിക്കുട്ടി , നായരമ്പലം ഗ്രാമ പഞ്ചായത്ത് പ്രതിപക്ഷാംഗം ജോബി വര്‍ഗീസ്, വെളിയത്താംപറമ്പ് ബീച്ച് ടൂറിസം സൊസൈറ്റി പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ മങ്കുഴി എന്നിവര്‍ ചേര്‍ന്ന് നിവേദനം സമര്‍പ്പിച്ചത്. തുടര്‍ന്ന് ജില്ലാ പഞ്ചായത്തംഗം കെ.ആര്‍. സുഭാഷ് നിവേദക സംഘത്തിനൊപ്പം അധികൃതരുമായി ചര്‍ച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.