മുസ്രിസ് പൈതൃക സംരക്ഷണ പദ്ധതി ലോകശ്രദ്ധയില്‍ കൊണ്ടുവരും –‑മുഖ്യമന്ത്രി

പറവൂര്‍: ചവിട്ടു നാടകത്തിന്‍െറ സ്വന്തം ഭൂമികയായ ഗോതുരുത്തില്‍ ഇനിയും ചവിട്ടു നാടകത്തിന്‍െറ പടപ്പാട്ടുകള്‍ ഉയരും. മുസ്രിസ് പൈതൃക സംരക്ഷണ പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച ചവിട്ടു നാടക കലാകേന്ദ്രം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. മുസ്രിസ് പൈതൃക സംരക്ഷണ പദ്ധതി ലോകശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുസ്രിസ് പദ്ധതിയുടെ കാര്യത്തില്‍ ടൂറിസം മന്ത്രി എ.പി. അനില്‍ കുമാറും വി.ഡി. സതീശന്‍ എം.എല്‍.എയും പ്രത്യേകം താല്‍പര്യമെടുക്കുന്നുണ്ട്. നൂറ്റാണ്ടുകളുടെ ചരിത്രം പറയുന്ന ഈ പൈതൃകം നമ്മുടെ സ്വത്താണ്. മുസ്രിസ് പൈതൃക പദ്ധതിയോട് വിദേശികള്‍ കാണിക്കുന്ന താല്‍പര്യം അത്ഭുതപ്പെടുത്തുന്നതാണ്. പദ്ധതിയുടെ ഒന്നാം ഘട്ടത്തിന്‍െറ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്. തീയതി ലഭിക്കുന്നതിനനുസരിച്ച് ലോകശ്രദ്ധ നേടുന്ന വിധത്തില്‍ പരിപാടി നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. ചവിട്ടുനാടക രാജാവിന്‍െറ കിരീടവും ചെങ്കോലും ദൂതും നല്‍കി മുഖ്യമന്ത്രിയെ കലാകാരന്മാര്‍ ആദരിച്ചു. ചവിട്ടു നാടക കലാകാരന്‍മാര്‍ക്ക് സ്ഥിരവരുമാനം ലഭ്യമാക്കാനും മുസ്രിസ് ടൂറിസത്തിന്‍െറ ഭാഗമായുള്ള പൈതൃക സംരക്ഷണ പദ്ധതിയിലുള്‍പ്പെടുത്തി വിദേശത്തുള്‍പ്പെടെ പ്രചാരമത്തെിക്കാനും ലക്ഷ്യമിട്ടാണ് ഗോതുരുത്തില്‍ ചവിട്ടു നാടക കലാകേന്ദ്രം നിര്‍മിച്ചിരിക്കുന്നത്. മുസ്രിസ് പദ്ധതിയുടെ രണ്ടാംഘട്ട വികസനത്തിന് 200 കോടി രൂപയും ഗോതുരുത്ത് ബോട്ട് ജെട്ടി നവീകരണത്തിന് 25 ലക്ഷം രൂപയും അനുവദിച്ചതായി ചടങ്ങില്‍ അധ്യക്ഷത വഹിച്ച മന്ത്രി എ.പി. അനില്‍കുമാര്‍ അറിയിച്ചു. കോട്ടപ്പുറം രൂപത വികാരി ഫാ. ഡോ. ഡൊമിനിക് പിന്‍ഹീറോ വിശിഷ്ടാതിഥിയായി. പറവൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ വത്സല പ്രസന്നകുമാര്‍, പറവൂര്‍ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് രമ ശിവശങ്കരന്‍, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.വി. മണി ടീച്ചര്‍, ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അരുണജ തമ്പി, വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കാര്‍ത്യായനി സര്‍വന്‍, ജില്ലാ പഞ്ചായത്തംഗം ടി.ജി. അശോകന്‍, ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബെന്നി പുളിക്കന്‍, ചേന്ദമംഗലം സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റ് എം. ബാബു ലോനന്‍, കിറ്റ്കോ സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ജി. പ്രമോദ്, മുസ്രിസ് പ്രോജക്ട് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ടി.വി. അനുപമ തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.