മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി മേഖലയില്‍ അതിസാരം പടരുന്നു. കഴിഞ്ഞദിവസങ്ങളിലായി നൂറോളം പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. സംഭവം ഗുരുതരമായതോടെ ആരോഗ്യവിഭാഗം അധികൃതര്‍ ഫോര്‍ട്ട്കൊച്ചി സര്‍ക്കാര്‍ ആശുപത്രിയിലത്തെി പരിശോധന നടത്തി. ജില്ലാ ഹെല്‍ത്ത് ഓഫിസര്‍ ഡോ. ബാലഗംഗാധരന്‍, എന്‍റമോളജിസ്റ്റ് വിനു എന്നിവരാണ് ആശുപത്രിയില്‍ എത്തിയത്. കുടിവെള്ളത്തിലൂടെയാണ് രോഗം പടരുന്നതെന്ന് ഡോ. ബാലഗംഗാധരന്‍ പറഞ്ഞു. പൈപ്പിലൂടെ ലഭിക്കുന്ന മലിനജലം കുടിച്ചാണ് ഭൂരിഭാഗം പേര്‍ക്കും രോഗം ഉണ്ടായത്. മട്ടാഞ്ചേരി, ഫോര്‍ട്ട്കൊച്ചി മേഖലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമായതിനാല്‍ പലരും കൈപ്പമ്പ് ഉപയോഗിച്ചാണ് വെള്ളം എടുക്കുന്നത്. ഇത് കൂടുതല്‍ മാലിന്യം കലരാന്‍ ഇടയാക്കും. ആശുപത്രിയില്‍ ചികിത്സ തേടിയത്തെുന്നവര്‍ പ്രാഥമിക ചികിത്സക്കുശേഷം മടങ്ങുകയാണ്. നൂറോളം പേരാണ് ഗവ. ആശുപത്രിയില്‍ എത്തിയതെങ്കില്‍ സ്വകാര്യ ആശുപത്രികളിലും പലരും ചികിത്സക്ക് എത്തിയിട്ടുണ്ട്. രോഗം പടര്‍ന്നിട്ടും കുടിവെള്ളപ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. കുടിവെള്ളത്തിന് നിറവ്യത്യാസവും രുചിവ്യത്യാസവും അനുഭവപ്പെടുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.