മട്ടാഞ്ചേരി: വിനോദസഞ്ചാര കേന്ദ്രമായ ഫോര്‍ട്ട്കൊച്ചിയിലെ റവന്യൂ പുറമ്പോക്ക് ഭൂമിയിലെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തീരുമാനം. കൈയേറ്റങ്ങള്‍ 24 മണിക്കൂറിനകം സ്വയം ഒഴിയണമെന്ന് ഫോര്‍ട്ട്കൊച്ചി സബ്കലക്ടര്‍ എസ്. സുഹാസ് അറിയിച്ചു. അല്ലാത്തപക്ഷം ഒരാഴ്ചക്കകം ഒഴിപ്പിക്കും. ഫോര്‍ട്ട്കൊച്ചി വാസ്ക്കോഡഗാമ സ്ക്വയര്‍, കുട്ടികളുടെ പാര്‍ക്കിന് സമീപം, സെന്‍റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപം എന്നിവിടങ്ങളിലെ റവന്യൂ പുറമ്പോക്ക് ഭൂമിയിലെ അനധികൃത കൈയേറ്റങ്ങളാണ് ഒഴിപ്പിക്കുക. താല്‍ക്കാലികമായി സ്ഥാപിച്ചിട്ടുള്ള ഷെഡുകള്‍, സ്ഥിരമായി സ്ഥാപിച്ചിട്ടുള്ള ഉന്തുവണ്ടികള്‍ എന്നിവ നീക്കം ചെയ്യും. ഫോര്‍ട്ട്കൊച്ചിയുടെ മനോഹാരിതക്ക് കോട്ടം തട്ടുന്ന വിധത്തില്‍ സ്ഥാപിച്ചിട്ടുള്ള ഇത്തരം സ്ഥാപനങ്ങള്‍ നീക്കണമെന്ന് കാണിച്ച് നോട്ടീസ് നല്‍കും. ഉന്തുവണ്ടികളില്‍ കച്ചവടം ചെയ്യുന്നവര്‍ വൈകുന്നേരം 6.30ന് ശേഷം തിരികെ കൊണ്ടുപോകണം. 6.30 ന് ശേഷം ഫോര്‍ട്ട്കൊച്ചിയില്‍ കച്ചവടം അനുവദിക്കില്ളെന്നും സബ്കലക്ടര്‍ അറിയിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ഫോര്‍ട്ട്കൊച്ചിയില്‍ അനധികൃത കച്ചവടം വ്യാപകമായ സാഹചര്യത്തിലാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.