തളിപ്പറമ്പ്: ആന്തൂർ ബക്കളത്ത് മുസ്ലിംലീഗ് ഓഫിസിനുനേരെ ബോംബാക്രമണം. ബക്കളം-അഞ്ച ാംപീടിക റോഡില്‍ പുന്നക്കുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് നേരെ വ്യാഴാഴ ്ച പുലര്‍ച്ചയോടെയായിരുന്നു ബോംബേറ്. ഓഫിസിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചില്ലെ ങ്കിലും താഴെനിലയില്‍ പ്രവര്‍ത്തിക്കുന്ന കടമ്പേരിയിലെ കെ. അഷ്റഫിെൻറ നൂറാ ചിക്കന്സ്റ്റാളിെൻറ മേല്പുര തകര്‍ന്നുവീണു. കടയുടെ ഷട്ടറിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. വ്യാഴാഴ്ച രാവിലെ ഏഴോടെ അഷ്റഫ് കട തുറക്കാനെത്തിയപ്പോഴാണ് അക്രമം നടന്നത് കണ്ടത്.
വെടിമരുന്നിെൻറ രൂക്ഷഗന്ധം അനുഭവപ്പെട്ടതോടെ ബോംബാക്രമണം നടന്നതാണെന്ന് വ്യക്തമായതിനെ തുടര്‍ന്ന് പൊലീസില്‍ വിവരമറിയിച്ചു. സി.പി.എം ശക്തികേന്ദ്രമായ ബക്കളത്ത് ഒന്നരമാസം മുമ്പാണ് പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക ലീഗ് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചത്. അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് മുസ്ലിംലീഗ് നേതാവ് സമദ് കടമ്പേരി ആരോപിച്ചു. തെരഞ്ഞെടുപ്പ് ദിവസം ചിക്കൻസ്റ്റാളുടമ അഷ്റഫിെൻറ സഹോദരനും ലീഗ് പ്രവര്‍ത്തകനുമായ ആബിദ് കടമ്പേരി യു.പി സ്കൂളിൽ യു.ഡി.എഫ് ബൂത്ത് ഏജൻറായിരുന്നു.
സി.പി.എം കേന്ദ്രമായ ഒഴക്രോത്തെ ബൂത്തിലും ഇത്തവണ ലീഗ് പ്രവര്‍ത്തകര്‍ ബൂത്ത് ഏജൻറുമാരായി പ്രവർത്തിച്ചിരുന്നു. അടുത്തകാലത്ത് നിരവധി ചെറുപ്പക്കാര്‍ ഇവിടെ ലീഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനുള്ള പ്രതികാരമായാണ് ഓഫിസിന് നേരെ അക്രമം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംലീഗ് ജില്ല ജന. സെക്രട്ടറി അബ്ദുൽ കരീം ചേലേരി, തളിപ്പറമ്പ് നിയോജകമണ്ഡലം നേതാക്കളായ പ്രസിഡൻറ് സി.പി.വി. അബ്ദുല്ല, പി. മുഹമ്മദ് ഇഖ്ബാല്‍, നഗരസഭ ചെയര്മാന് അള്ളാംകുളം മഹമ്മൂദ് എന്നിവര്‍ അക്രമം നടന്ന ലീഗ് ഓഫിസും ചിക്കൻസ്റ്റാളും സന്ദര്‍ശിച്ചു.തളിപ്പറമ്പ് സി.ഐ എ. അനില്‍കുമാറിെൻറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു. ബോംബ് സ്ക്വാഡും വിരലടയാള വിദഗ്ധരും ഉള്‍പ്പെട്ട സംഘവും സ്ഥലത്തെത്തി പരിശോധന ന
ടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.