ബേഡഡുക്ക: സാമൂഹികാരോഗ്യകേന്ദ്രത്തെ താലൂക്ക് ആശുപത്രിയായി ആരോഗ്യ-സാമൂഹികനീതി മ ന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചു. ജില്ലയിലെ കിഴക്കന്‍ മലയോരമേഖലയിലെ ആയിരക്കണക്കി ന് ജനങ്ങളുടെ ഏക ആശ്രയമായിരുന്നു ബേഡഡുക്ക സാമൂഹികാരോഗ്യകേന്ദ്രം. മലയോരജനതയുടെ ദീര്‍ഘനാളത്തെ സ്വപ്നമാണ് മന്ത്രിയുടെ പ്രഖ്യാപനത്തോടെ പൂവണിഞ്ഞത്. ഇനി ഇവിടെ കൂടുതല്‍ മികച്ച ചികിത്സ ലഭ്യമാകും. കെ. കുഞ്ഞിരാമന് എം.എൽ.എ അധ്യക്ഷതവഹിച്ചു.
ബേഡഡുക്ക, കുറ്റിക്കോൽ, മുളിയാര്‍, ദേലമ്പാടി, കാറഡുക്ക, ബെള്ളൂർ, കുമ്പഡാജെ ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ സി. രാമചന്ദ്രന്, വി.ജെ. ലിസി, ഖാലിദ് ബെള്ളിപ്പാടി, മുസ്തഫ ഹാജി, അനസൂയ റൈ, എം. ലത, ഫാത്തിമത്ത് സുഹറ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. രമണി, കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് പി. ഗോപിനാഥൻ, ജില്ല പഞ്ചായത്ത് അംഗം എം. നാരായണൻ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ബിന്ദു ശ്രീധർ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.കെ. ഗോപാലൻ, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്പേഴ്സൻ എം. ധന്യ, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് അംഗം എച്ച്. ശങ്കരന്, ബേഡഡുക്ക ഗ്രാമപഞ്ചായത്ത് അംഗം എം. ബാലന്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.പി. ദിനേശ്കുമാര്‍, എൻ.എച്ച്.എം ജില്ല പ്രോഗ്രാം ഓഫിസര്‍ ഡോ. രാമന് സ്വാതിവാമന്‍ എന്നിവർ സംബന്ധിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഓമന രാമചന്ദ്രന് സ്വാഗതവും ബേഡഡുക്ക താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. രേഖ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.