കാസര്‍കോട്: ചന്ദ്രഗിരിപ്പുഴയില്‍ മണല്‍ക്കൊള്ളക്കുപയോഗിച്ച 26 തോണികള്‍ പൊലീസ് റെയ്ഡ് നടത്തി പിടിച്ചെടുത്ത് തകര്‍ത്തു. ഓപറേഷന്‍ ചന്ദ്രഗിരി എന്ന പേരില്‍ കാസര്‍കോട് സി.ഐ അബ്ദുറഹീമിന്‍െറ നേതൃത്വത്തിലാണ് വെള്ളിയാഴ്ച രാവിലെ റെയ്ഡ് നടത്തിയത്. പെരുമ്പള, തെക്കില്‍, ചന്ദ്രഗിരി, തുരുത്തി, ചെമ്മനാട് എന്നിവിടങ്ങളിലായിരുന്നു പരിശോധന. പൊലീസിനെ കണ്ട് മണല്‍ കടത്തുകാര്‍ ഉപേക്ഷിച്ചുപോയ തോണികളാണ് കസ്റ്റഡിയിലെടുത്തത്. പിടികൂടിയതില്‍ നാല് തോണികള്‍ എന്‍ജിന്‍ ഘടിപ്പിച്ചതാണ്. തളങ്കര ഹാര്‍ബര്‍, കസബ കടപ്പുറം ഭാഗങ്ങളില്‍ നിന്നും നേരത്തേ തോണികള്‍ പിടികൂടിയിരുന്നു.ടൗണ്‍ സ്റ്റേഷനിലെ എസ്.ഐമാരായ എ.ആര്‍. അമ്പാടി, വരുണ്‍ ജി. കൃഷ്ണ, വിദ്യാനഗര്‍ എസ്.ഐ അജിത് കുമാര്‍, പൊലീസുകാരായ കിഷോര്‍, ഗോകുല്‍, വിനോദ് എന്നിവരും ഹൈവേ പൊലീസ് സ്ക്വാഡ്, എ.ആര്‍ ക്യാമ്പിലെ പൊലീസുകാര്‍ എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.