അഷ്‌റഫ്, സാദിഖ്, ഷംസുദ്ദീൻ

ജില്ലയിൽ എം.ഡി.എം.എ വേട്ട; മൂന്നുപേർ പിടിയിൽ

കാസർകോട്: ജില്ലയിൽ വൻ എം.ഡി.എം.എ വേട്ട. സംശയാസ്പദമായി കണ്ട മൂന്നുപേരെ പിടികൂടി പരിശോധിച്ചപ്പോഴാണ് മാരക മയക്കുമരുന്നായ എം.ഡി.എം.എ ഡാൻസാഫ് സ്‌ക്വാഡ് കണ്ടെത്തിയത്.

ജില്ല പൊലീസ് മേധാവിയുടെ ലഹരിവിരുദ്ധ സ്‌ക്വാഡും കുമ്പള പൊലീസും ചേർന്നാണ് ലഹരിവസ്തുക്കൾ ഉൾപ്പെടെ പ്രതികളെ പിടികൂടിയത്. മംഗൽപാടിയിലെ സോങ്കാലിൽ നിന്നാണ് പ്രതികളെ എം.ഡി.എം.എയുമായി പിടിച്ചത്. കോയിപ്പാടി ഷേഡിക്കാവ് സ്വദേശിയും മംഗൽപാടി സോങ്കാലിൽ താമസിക്കുന്ന എ.എം. അഷ്‌റഫ് (26), കോയിപ്പാടി കടപ്പുറം സ്വദേശി കെ. സാദിഖ് (33), കുഡ്‌ലു ആസാദ് നഗർ സ്വദേശിയും പെരിയടുക്കയിൽ താമസിക്കുന്ന എ.കെ. ഷംസുദ്ദീൻ (33) എന്നിവരാണ് പിടിയിലായവർ. 43.77 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. കുമ്പള സബ് ഇൻസ്‌പെക്ടർ ശ്രീജേഷ്, അനന്തകൃഷ്ണൻ, അതുൽ റാം എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Tags:    
News Summary - MDMA bust in the district; Three arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.