കാസര്‍കോട്: കാസര്‍കോട് മുനിസിപ്പല്‍ കൃഷിഭവന്‍ പരിധിയില്‍ വരുന്ന അണങ്കൂര്‍, നുള്ളിപ്പാടി തുടങ്ങിയ സ്ഥലങ്ങളിലുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും വ്യാപക കൃഷിനാശം. 1000ത്തോളം കവുങ്ങുകളും 2000ത്തോളം വാഴകളും പ്ളാവ്, മാവ്, കുരുമുളക്, ഗ്രാമ്പു, ജാതി തുടങ്ങി പലവിധ വിളകളും കടപുഴകി. 16 ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചു. ദിനകരറായ്, ബാലകൃഷ്ണ ഷെട്ടി, ഗോപാലകൃഷ്ണ ഷെട്ടി, സി.എ. അബ്ദുല്ല തുടങ്ങിയ 200ഓളം കര്‍ഷകരുടെ കൃഷിയാണ് നശിച്ചിട്ടുള്ളത്. കൃഷിനാശം നേരിട്ട പ്രദേശങ്ങള്‍ കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കെ. ശിവരാമകൃഷ്ണന്‍, ഡെപ്യൂട്ടി ഡയറക്ടര്‍ എ. ഗിരിജ, കാസര്‍കോട് കൃഷി അസി. ഡയറക്ടര്‍ എം.വി. കൃഷ്ണസ്വാമി, കാസര്‍കോട് കൃഷി ഫീല്‍ഡ് ഓഫിസര്‍ എ.വി. ലീല എന്നിവര്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.