ഉദുമ: ലളിത് റിസോര്‍ട്ട് ആന്‍ഡ് സ്പാ ഹോട്ടലിന് മുന്നില്‍ സി.ഐ.ടി.യു ആഭിമുഖ്യത്തില്‍ സംസ്ഥാന സെക്രട്ടറി പി. രാഘവനും തൊഴിലാളികളും നടത്തിയ അനിശ്ചിതകാല നിരാഹാര സത്യഗ്രഹം അവസാനിപ്പിച്ചു. മുഖ്യമന്ത്രിയുടെ പ്രതിനിധിയായി മുന്‍ ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവുമായ ജിജി തോംസണ്‍ ചര്‍ച്ചക്കത്തെി തൊഴിലാളികളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുമെന്ന ഉറപ്പ് നല്‍കിയതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ശനിയാഴ്ചയാണ് ജിജി തോംസണ്‍ സമരപ്പന്തലിലത്തെി സി.ഐ.ടി.യു നേതാക്കളുമായി ചര്‍ച്ച നടത്തിയത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് വന്നതെന്നും സമരം തീര്‍ക്കാന്‍ ഇടപെടാമെന്നും അദ്ദേഹം അറിയിച്ചു. മാനേജ്മെന്‍റുമായി സംസാരിച്ച് തീരുമാനത്തിലത്തെിക്കാന്‍ രണ്ടാഴ്ചത്തെ സമയം തരണമെന്നും അതുവരെ സമരം നിര്‍ത്തിവെക്കണമെന്നും ജിജി തോംസണ്‍ സി.ഐ.ടി.യു നേതാക്കളോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അദ്ദേഹം രേഖാമൂലം യൂനിയന് എഴുതി നല്‍കിയിട്ടുണ്ട്. തുടര്‍ന്ന് ചേര്‍ന്ന യോഗത്തിലാണ് സമരം താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.