കാസര്‍കോട്: രാഷ്ട്രകവി ഗോവിന്ദപൈയുടെ സ്മരണാര്‍ഥം കേരള-കര്‍ണാടക സര്‍ക്കാറുകള്‍ സംയുക്തമായി നിര്‍മിക്കുന്ന ഗോവിന്ദപൈ മെമ്മോറിയല്‍ സാംസ്കാരിക കേന്ദ്രം ഗിളിവിണ്ടു മാര്‍ച്ച് അഞ്ചിന് ഉദ്ഘാടനം ചെയ്യും. മാര്‍ച്ച് അഞ്ച്, ആറ് തീയതികളിലായാണ് ഉദ്ഘാടന പരിപാടി നടക്കുക. മുന്‍ കേന്ദ്രമന്ത്രി വീരപ്പ മൊയ്ലിയുടെ അധ്യക്ഷതയില്‍ കവിയുടെ ഭവനത്തില്‍ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഗോവിന്ദപൈയുടെ സ്മരണക്കായി കവിയുടെ വീടിനോട് ചേര്‍ന്നാണ് ഭവനിക ഓഡിറ്റോറിയം പണികഴിപ്പിച്ചിട്ടുള്ളത്. കവിയുടെ വീട് പുതുക്കിപ്പണിത് കവിസ്മാരകമായി സൂക്ഷിക്കും. കവിയുടെ വീടും ഭവനിക ഓഡിറ്റോറിയവുമാണ് ഉദ്ഘാടനം ചെയ്യുന്നത്. കേരള, കര്‍ണാടക മുഖ്യമന്ത്രിമാര്‍, സാംസ്കാരിക മന്ത്രിമാര്‍, കലക്ടര്‍മാര്‍, ജനപ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും. കവിയുടെ പുസ്തകങ്ങള്‍ എന്‍.ഐ.സിയുടെ സഹകരണത്തോടെ ഡിജിറ്റലൈസ് ചെയ്ത് കവിഭവനത്തില്‍ സൂക്ഷിക്കും. ആറടിയോളമുള്ള പിത്തള പ്രതിമ കവിഗൃഹത്തിന്‍െറ പൂമുഖത്ത് സ്ഥാപിക്കും. യോഗത്തില്‍ എ.ഡി.എം എച്ച്. ദിനേശന്‍, മാനേജിങ് ട്രസ്റ്റി ഡി.കെ. ചൗട്ട, ട്രസ്റ്റ് സെക്രട്ടറി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.ടി. ശേഖര്‍, ജോയന്‍റ് സെക്രട്ടറി എം.ജെ. കിന്നി, ടെക്നിക്കല്‍ ഡയറക്ടര്‍ തേജോമയ, ഹുസൂര്‍ ശിരസ്തദാര്‍ ജയലക്ഷ്മി കാസര്‍കോട്, ട്രഷറര്‍ ബി.വി. കക്കില്ലായ, ട്രസ്റ്റികളായ കെ.ആര്‍. ജയാനന്ദ, ഡോ. രാമാനന്ദ ഭണ്ഡാരി, തഹസില്‍ദാര്‍ ശശിധര ഷെട്ടി, പി.ആര്‍. സുഭാഷ്ചന്ദ്ര കണ്വതീര്‍ഥ, നിര്‍മിതി കേന്ദ്രം എന്‍ജിനീയര്‍ സുന്ദരേശന്‍, എക്സി. സെക്രട്ടറി പി.ജി. തോമസ്, തുളു അക്കാദമി ചെയര്‍മാന്‍ സുബ്ബണ്ണ റായ്, ആര്‍. ഭരതാന്ത്രി, സത്യനാരായണ തന്ത്രി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.