നാലു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതിക്ക് 16 വര്‍ഷം തടവ്

മംഗളൂരു: നഴ്സറി വിദ്യാര്‍ഥിയായ നാലു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ ഹെബ്രിയിലെ ശുഭകുമാറിന് (26) ജില്ലാ സെഷന്‍സ് കോടതി 16 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. 2013 സെപ്റ്റംബര്‍ 16നാണ് കേസിനാസ്പദ സംഭവം. പഠിച്ചിരുന്ന വിദ്യാലയത്തിലെ സ്ഥിരം ബസില്‍ കയറാന്‍ മറന്ന കുട്ടിയെ മറ്റൊരു സ്കൂള്‍ ബസില്‍ കയറ്റിവിടുകയായിരുന്നു. യാത്രക്കൊടുവില്‍ കുട്ടി ബസില്‍ തനിച്ചായപ്പോഴായിരുന്നു ബസ് ജീവനക്കാരനായ പ്രതിയുടെ അക്രമം. കുട്ടിയെ ഇയാള്‍ പിന്നീട് ഓട്ടോറിക്ഷയില്‍ വീട്ടില്‍വിട്ടു. മൂന്ന് ദിവസം കഴിഞ്ഞാണ് കുട്ടി രക്ഷിതാക്കളോട് വിവരം പറഞ്ഞത്. ബസ് ഡ്രൈവര്‍ സുധീറിനെ (48) കേസില്‍ പ്രതിയാക്കിയിരുന്നെങ്കിലും അയാള്‍ക്ക് പങ്കില്ളെന്ന് തെളിഞ്ഞതിനാല്‍ വിട്ടയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.