അനസ്തെറ്റിസ്റ്റിനെതിരെ അന്വേഷണത്തിന് ശിപാര്‍ശ

കാസര്‍കോട്: ജനറല്‍ ആശുപത്രിയിലെ അനസ്തെറ്റിസ്റ്റ് ഡോ. വെങ്കിടഗിരിക്കെതിരായ കൈക്കൂലി ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ ശിപാര്‍ശ. സംസ്ഥാന ആരോഗ്യ സേവന ഡയറക്ടറേറ്റിന് കീഴിലെ വിജിലന്‍സ് വിഭാഗം അന്വേഷണം നടത്തണമെന്നാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ. അനസ്തെറ്റിസ്റ്റിനെതിരെ നേരത്തേ ലഭിച്ച പരാതികള്‍ കൂടി കൂട്ടിച്ചേര്‍ത്താണ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.പി. ദിനേശ് കുമാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കൈക്കൂലി നല്‍കാത്തതിനാല്‍ ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭാശയ സംബന്ധമായ ചികിത്സക്കത്തെിയ ദലിത് സ്ത്രീക്ക് ശസ്ത്രക്രിയ നിഷേധിച്ചെന്ന ആരോപണത്തിന്‍െറ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്. ആരോഗ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് ജില്ലാ കലക്ടറാണ് അന്വേഷണത്തിന് നിര്‍ദേശിച്ചത്. വിജിലന്‍സ് ആന്‍ഡ് കറപ്ഷന്‍ ബ്യൂറോ ഇദ്ദേഹത്തിനെതിരെ അന്വേഷണം നടത്തി വകുപ്പ് തല നടപടിക്ക് ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍, നടപടിയുണ്ടായില്ല. കൈക്കൂലി ആവശ്യപ്പെട്ടതായി ജനറല്‍ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റിനെതിരെ പരാതി ഉണ്ടായെങ്കിലും അവര്‍ക്കെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.