കാസര്‍കോട്: നായന്‍മാര്‍മൂലയില്‍ വീട് കുത്തിത്തുറന്ന് മൂന്നുപവന്‍ ആഭരണങ്ങളും 3000 രൂപയും കവര്‍ന്ന കേസില്‍ രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട്ടെ ഷഫീഖ്, പാലക്കാട് സ്വദേശി ഷെറിന്‍ എന്നിവരെയാണ് വിദ്യാനഗര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടനെയുണ്ടാകും. കേസില്‍ വടകര കുറ്റ്യാടിയിലെ അല്‍ത്താഫ് (33), ഇരിങ്ങലിലെ ഫിറോസ് (32), കാസര്‍കോട്ടെ ഇജാസ്, കോഴിക്കോട് സ്വദേശി സിജു എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചയാണ് നായന്‍മാര്‍മൂലയിലെ അബ്ദുറസാഖിന്‍െറ വീട്ടില്‍ കവര്‍ച്ച നടന്നത്. അടുക്കള വാതില്‍ കുത്തിത്തുറന്ന് കയറിയ സംഘം അലമാരയിലുണ്ടായിരുന്ന ആഭരണങ്ങളും പണവുമാണ് കവര്‍ന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.