കാസര്‍കോട്: നെല്ലിക്കുന്ന് ബീച്ച് റോഡിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലെ മാലിന്യക്കുഴിയില്‍ മൃതദേഹം കണ്ടത്തെിയ സംഭവം കൊലപാതകമാണെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടത്തെി. നെല്ലിക്കുന്ന് കോളനിയിലെ ദയാനന്ദനെ(49)യാണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. ദയാനന്ദന്‍െറ മരുമകന്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നും ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനാണ് ആദ്യം കേസെടുത്തത്. ഇത് കൊലക്കേസിലേക്ക് മാറ്റുന്നതിനുള്ള നടപടി പൂര്‍ത്തിയായാല്‍ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച വൈകീട്ടാണ് സ്വകാര്യ വ്യക്തിയുടെ പറമ്പിലുള്ള മാലിന്യക്കുഴിയില്‍ മൃതദേഹം കണ്ടത്തെിയത്. രൂക്ഷമായ ദുര്‍ഗന്ധം വമിച്ചതിനത്തെുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് മൂന്ന് ദിവസം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്. കഴുത്തില്‍ കയറുകൊണ്ട് മുറുക്കിയ നിലയിലായിരുന്നു. കാസര്‍കോട് എസ്.ഐ രഞ്ജിത്ത് രവീന്ദ്രന്‍െറ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.