കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലായി 30 മാതൃകാ പോളിങ് സ്റ്റേഷനുകള്‍ ഒരുക്കും. ഒരു നിയോജക മണ്ഡലത്തില്‍ ആറ് മാതൃകാ പോളിങ് സ്റ്റേഷനുകളാണ് ഒരുക്കുക. മാതൃകാ പോളിങ് സ്റ്റേഷനുകളില്‍ വോട്ടര്‍മാരെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. ഒന്നിലധികം ബൂത്തുകള്‍ ഉണ്ടെങ്കില്‍ കവാടത്തില്‍തന്നെ ബൂത്തുകളെക്കുറിച്ച് വ്യക്തമാക്കുന്ന ലൊക്കേഷന്‍ മാപ്പുകളുണ്ടാകും. വോട്ടിന്‍െറ പ്രാധാന്യം വ്യക്തമാക്കുന്ന മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കും. ബി.എല്‍.ഒമാരുടെ ഹെല്‍പ് ഡെസ്കും ഉണ്ടായിരിക്കും. കൂടാതെ ബൂത്ത്തല ഉദ്യോഗസ്ഥനും 50 സമ്മതിദായകര്‍ക്കും കസേരകളും തണലിനുള്ള സൗകര്യവുമൊരുക്കും. ഇലക്ഷന്‍ കമീഷന്‍െറ ലോഗോ പതിച്ച വൃത്തിയുള്ള വോട്ടിങ് കമ്പാര്‍ട്ട്മെന്‍റുകള്‍ മാതൃകാ പോളിങ് സ്റ്റേഷനുകളുടെ സവിശേഷതയാണ്. ഒരേ പോളിങ് സ്റ്റേഷനുകളില്‍ രണ്ട് ബൂത്തുകള്‍ തമ്മില്‍ വേര്‍തിരിക്കുന്നതിന് ബാരിക്കേഡുകളുണ്ടാകും. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം ടോയ്ലറ്റുകളും ഉണ്ടായിരിക്കും. ഡിസ്പോസിബ്ള്‍ ഗ്ളാസ് ഉള്‍പ്പെടെയുള്ള കുടിവെള്ള സൗകര്യമൊരുക്കും. ചെടിച്ചട്ടികള്‍, പ്രഥമ ശുശ്രൂഷാ സൗകര്യം എന്നിവ ഏര്‍പ്പെടുത്തും. ചൂടിനെ അതിജീവിക്കാനുള്ള ആരോഗ്യവകുപ്പിന്‍െറ നിര്‍ദേശങ്ങള്‍, വീല്‍ചെയര്‍, റാംപ്, ഹെല്‍പ്ലൈന്‍ നമ്പറുകള്‍, നിര്‍ദേശങ്ങള്‍ രേഖപ്പെടുത്താനുള്ള പ്രത്യേക സൗകര്യം, വയോജനങ്ങള്‍ക്കും അംഗപരിമിതര്‍ക്കും പ്രത്യേക വാഹനം തുടങ്ങിയവ ലഭ്യമാക്കും. മുതിര്‍ന്ന പൗരന്മാരെ സഹായിക്കാന്‍ എസ്.പി.സി, എന്‍.സി.സി, സ്കൗട്ട് ആന്‍ഡ് ഗൈഡുകളുടെ സൗകര്യം ലഭ്യമാക്കും. പുറത്തേക്കിറങ്ങുന്ന വഴിയില്‍ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സഹായിച്ചതിന് നന്ദി അറിയിച്ചുള്ള ബോര്‍ഡുകളും സ്ഥാപിക്കും. പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ നല്‍കി സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.