നീലേശ്വരം: നെല്ലിയടുക്കം കാട്ടിപ്പൊയിലില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. ഇരു വിഭാഗത്തില്‍പെട്ട 12 പേര്‍ക്കെതിരെ നീലേശ്വരം പൊലീസ് കേസെടുത്തു. ബി.ജെ.പി പ്രവര്‍ത്തകനും ആര്‍മി ഉദ്യോഗസ്ഥനുമായ കാട്ടിപ്പൊയില്‍ കാറളത്തെ സി. ജിതിന്‍ (23), ബി.ജെ.പി കാട്ടിപ്പൊയില്‍ ബൂത്ത് പ്രസിഡന്‍റ് കെ. നിതീഷ് (29) എന്നിവരെ ആക്രമിച്ച സംഭവത്തില്‍ കാട്ടിപ്പൊയിലിലെ സി.പി.എം പ്രവര്‍ത്തകരായ കെ.പി. മോഹനന്‍, നാരായണന്‍, കുഞ്ഞികൃഷ്ണന്‍, ഷൈനോജ്, അജേഷ്, ഗോകുല്‍, സജീവന്‍ എന്നിവര്‍ക്കെതിരെയും സി.പി.എം പ്രവര്‍ത്തകരായ കാട്ടിപ്പൊയിലിലെ മോഹനന്‍ (41), കുഞ്ഞികൃഷ്ണന്‍ (40) എന്നിവരെ ആക്രമിച്ചതിന് ബി.ജെ.പി പ്രവര്‍ത്തകരായ ജിതിന്‍, രതീഷ്, നിതീഷ്, സുനില്‍, സനീഷ് എന്നിവര്‍ക്കെതിരെയുമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കാട്ടിപ്പൊയില്‍ സ്കൂളിന് സമീപത്താണ് ബി.ജെ.പി പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. അക്രമത്തെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കാട്ടിപ്പൊയില്‍ പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. തായന്നൂര്‍ കായക്കുന്നിലെ സി.പി.എം പ്രവര്‍ത്തകന്‍ നാരായണന്‍െറ കൊലപാതകത്തെ തുടര്‍ന്ന് നെല്ലിയടുക്കം, കാട്ടിപ്പൊയില്‍, വരഞ്ഞൂര്‍ പ്രദേശങ്ങളില്‍ ബി.ജെ.പിയുടെ കൊടിമരവും ബസ് ഷെല്‍ട്ടറും തകര്‍ത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.