നീലേശ്വരം: ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്യുന്ന കിനാനൂർ കരിന്തളം ഗവ. കോളജിലേക്ക് പുതുതായി നിർമിച്ച് ടാർചെയ്ത റോഡ് വിവാദത്തിലായി. കരിന്തളം പ്രധാന റോഡിൽനിന്ന് 100 മീറ്റർ അകലെയാണ് താൽക്കാലികമായി കോളജ് പ്രവർത്തിക്കുന്ന പാലിയേറ്റിവ് കെയർ സൊസൈറ്റി കെട്ടിടം പ്രവർത്തിക്കുന്നത്. കോളജിേലക്ക് റോഡ് ടാറിങ് കഴിഞ്ഞ് പിന്നെയും 150 മീറ്റർ റോഡ് ടാർചെയ്തതാണ് നാട്ടുകാർ എതിർപ്പുമായി രംഗത്തുവന്നത്. അനധികൃതമായി റോഡ് നിർമിച്ചത് സ്വകാര്യവ്യക്തിയുടെ ചെങ്കൽപണയിലേക്കായതാണ് വിവാദത്തിലായത്. എന്നാൽ, കോളജിന് നേരെ മുന്നിലായി കിഴക്കുഭാഗത്ത് ടാറിങ് നടത്താത്ത റോഡ് നിലവിലുണ്ട്. ഈ ഭാഗത്ത് പത്തോളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഈ റോഡ് ടാർചെയ്യാതെ സ്വകാര്യവ്യക്തിക്ക് മാത്രം പ്രയോജനപ്പെടുത്തി പൊതുഫണ്ട് ഉപയോഗിച്ച് റോഡ് നിർമിച്ച് ടാറിങ് നടത്തിയതാണ് വിവാദത്തിന് കാരണം. പഞ്ചായത്തിനും ബന്ധപ്പെട്ടവർക്കും നാട്ടുകാർ പരാതി നൽകാൻ ഒരുങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.