കേന്ദ്ര സർവകലാശാല നടപടി അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള ബലാൽക്കാരം -ഫ്രറ്റേണിറ്റി മൂവ്‌മെൻറ്

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിലെ ദലിത് വിദ്യാർഥി നാഗരാജുവിനെതിരെ അധികാരികൾ നൽകിയ അന്യായ പരാതിക്കെതിരെ ഫേസ്ബുക്കിൽ പ്രതികരിച്ച ഒരു വിദ്യാർഥിയെ പുറത്താക്കുകയും ഇംഗ്ലീഷ്‌ പഠനവകുപ്പ്‌ മേധാവിയെ സസ്പെൻഡ്‌ ചെയ്യുകയും ചെയ്ത നടപടി അഭിപ്രായസ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും നേരെയുള്ള സംഘ്‌പരിവാർ ബലാൽക്കാരമാണെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെൻറ് സെക്രേട്ടറിയറ്റ്‌ വിലയിരുത്തി. വി.സി സംഘ്‌ചാലകിനെ പോലെയാണ് പെരുമാറുന്നത്‌. ഇങ്ങനെ പോയാൽ കേരളത്തിലെ അക്കാദമിമണ്ഡലത്തെ വാർത്തെടുക്കേണ്ട യൂനിവേഴ്സിറ്റി സവർണ അഗ്രഹാരമായി മാറുമെന്നും യോഗം വിലയിരുത്തി. ജില്ല പ്രസിഡൻറ് സുമ റാണിപുരം അധ്യക്ഷത വഹിച്ചു. റാഷിദ് മുഹ്യിദ്ദീൻ, സിറാജുദ്ദീൻ മുജാഹിദ്, അസ്ലം സൂരംബയൽ, മനീഷ് കുമ്പള, ഇർഫാൻ ഉദുമ, ഷഹബാസ് കോളിയാട്ട് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.