ആലക്കോട്: ദമ്പതികളെ ആക്രമിച്ച കേസിൽ മൂന്നുപേരെ ആലക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. തേർത്തല്ലിക്കടുത്ത് ചിറ് റടി സ്വദേശികളായ ജയൻ (30), കെ.പി. സുജിത്ത് (45), സുധീഷ് (30) എന്നിവരെയാണ് ആലക്കോട് എസ്.ഐ അറസ്റ്റ് ചെയ്തത്. ചിറ്റടി സ്കൂളിന് സമീപം വാടകക്ക് താമസിക്കുന്ന തിമിരിയിലെ അശോകൻ (48), ഭാര്യ സുമിത (42) എന്നിവരെ ആക്രമിച്ച സംഭവത്തിലാണ് അറസ്റ്റ്. കഴിഞ്ഞദിവസം വൈകീട്ടാണ് സംഭവം. ദമ്പതികൾ താമസിക്കുന്ന വീടിൻെറ ടെറസിൽ കയറി ശീട്ടുകളിക്കുകയും മദ്യപിക്കുകയും ചെയ്ത സംഘത്തെ ഇവർ ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തിന് ഇവർ സുമതിയെ ആക്രമിച്ചു. ഇത് തടയാനെത്തിയപ്പോഴാണ് ആക്രമിസംഘം അശോകനെ മർദിച്ചത്. അറസ്റ്റിലായ മൂന്നുപേരെയും കോടതി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.