പിതാവിൻെറ മരണം കൊലപാതകം; യുവാവ് അറസ്റ്റിൽ പിതാവിൻെറ മരണം കൊലപാതകം; യുവാവ് അറസ്റ്റിൽ വൈപ്പിൻ: പള്ളിപ്പുറത്ത് മധ്യവയസ്കൻ വീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെറായി ജനതക്ക് കിഴക്ക് മത്സ്യവ്യാപാരി ഓടത്തിങ്കൽ ജോളി (65) മരിച്ച സംഭവത്തിലാണ് മകൻ രഞ്ജിത് (37)അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയാണ് ജോളിയെ കട്ടിലിൽ മരിച്ചനിലയിൽ കണ്ടത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ വാരിയെല്ലുകള്‍ ഒടിഞ്ഞതായി കണ്ടെത്തിയിരുന്നു. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് രഞ്ജിത്ത് നിരീക്ഷണത്തിലായിരുന്നു. ചോദ്യംചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. പരസ്പരം വഴക്കടിച്ചപ്പോള്‍ അബദ്ധത്തിൽ ചവിട്ടുകയായിരുന്നത്രെ. മദ്യപാനികളായ ഇരുവരും പതിവായി വഴക്ക് കൂടാറുണ്ടെന്നാണ് പ്രദേശവാസികളുടെ മൊഴി. മുനമ്പം പ്രിന്‍സിപ്പൽ എസ്.ഐ. എ. ഷഫീഖ്, എസ്.ഐ കെ. കെ. അസീസ്, എ.എസ്.ഐ രാജീവ്, എസ്.സി.പി.ഒ മാരായ ശിവദാസ്, ഗിരീഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്. ഞാറക്കൽ കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.