മംഗളൂരു: ഭാരത് ബന്ദിൽ ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിൽ ജനജീവിതം സ്തംഭിച്ചു. കടകമ്പോളങ്ങൾ അടഞ്ഞുകിടന്നു. സ്വകാര ്യ ബസുകൾ ഭൂരിഭാഗവും സർവിസ് നടത്തിയില്ല. രാവിലെ ഓടിയ ഏതാനും ബസുകൾ പലഭാഗത്തും കല്ലേറുകൾ അറിഞ്ഞതോടെ സർവിസ് നിർത്തി. ശിവഭാഗ് മേഖലയിലും പമ്പ്വെൽ സർക്കിളിലും സ്വകാര്യബസുകൾക്ക് നേരെ കല്ലേറുണ്ടായി. ശിവഭാഗിൽ തുറന്നുപ്രവർത്തിച്ച ഹോട്ടൽ ബന്ദനുകൂലികൾ എറിഞ്ഞുതകർത്തു. പമ്പ്വെൽ സർക്കിളിൽ അക്രമാസക്തരായ ആൾക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ജ്യോതി സർക്കിളിൽ കെ.എസ്.ആർ.ടി.സി ബസുകൾ ബന്ദ് അനുകൂലികൾ തടഞ്ഞു. ജാക്രിബെട്ടു, ബണ്ട്വാൾ, കല്ലട്ക്ക, മാണി, തുംബെ എന്നിവിടങ്ങളിൽ ബന്ദനുകൂലികളും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷമുണ്ടായി. ഉള്ളാൾ നാട്ടക്കൽ റോഡിൽ കാറുകൾ നിരത്തിയിട്ട് ബന്ദനുകൂലികൾ സൃഷ്ടിച്ച മാർഗതടസ്സം നീക്കാനെത്തിയ പൊലീസുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റമുണ്ടായി. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച ഡെപ്യൂട്ടി കമീഷണർമാർ അവധി നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.