മംഗളൂരു: ഭാരത് ബന്ദിൽ കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഉഡുപ്പിയിലുണ്ടായ ഏറ്റുമുട്ടലിൽ ഇരുഭാഗത്തെയും തുരത്താൻ ജില്ല പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബാർഗി നേരിട്ടിറങ്ങി ലാത്തിച്ചാർജ് നടത്തി. ബന്നാൻജെ മേഖലയിൽ തുറന്നുപ്രവർത്തിച്ച ഏതാനും കടകൾ നിർബന്ധപൂർവം അടപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതാണ് അക്രമത്തിലേക്ക് തിരിഞ്ഞത്. ബന്ദിനെ അനുകൂലിച്ചും എതിർത്തും മുദ്രാവാക്യം മുഴക്കി ഇരുവിഭാഗം പരസ്പരം കല്ലെറിഞ്ഞു. ബി.ജെ.പി ഉഡുപ്പി ടൗൺ കമ്മിറ്റി പ്രസിഡൻറും നഗരസഭ കൗൺസിലറുമായ പ്രഭാകർ പൂജാരിക്ക് കല്ലേറിൽ പരിക്കേറ്റതോടെ ബി.ജെ.പി പ്രവർത്തകർ കൂടുതൽ അക്രമാസക്തരായി. അന്തരീക്ഷം വഷളാവുന്നത് കണ്ട എസ്.പി കൂടുതൽ പൊലീസ് സംഘം എത്തുംവരെ കാത്തുനിൽക്കാതെ ആളുകളെ അടിച്ചോടിക്കുകയായിരുന്നു. ലാത്തിയടിയേറ്റ് നഗരസഭ കോൺഗ്രസ് കൗൺസിലർ രമേശ് കാന്തന് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിച്ച പ്രഭാകർ പൂജാരിയെ രഘുപതി ഭട്ട് എം.എൽ.എ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.