മംഗളൂരു: ഭാരത് ബന്ദ് ദിനത്തിൽ നടുറോഡിൽ തർക്കത്തിനിറങ്ങിയ ബി.ജെ.പി എം.എൽ.എമാരെ കോൺഗ്രസ് പ്രവർത്തകർ തുരത്തി. മംഗളൂരു സൗത്ത് എം.എൽ.എ വേദവ്യാസ് കാമത്ത്, ബണ്ട്വാൾ എം.എൽ.എ രാജേഷ് നായ്ക് എന്നിവരാണ് ബന്ദനുകൂലികളെ വെല്ലുവിളിച്ചത്. മംഗളൂരു ജ്യോതി സർക്കിളിൽ 28 സംഘടനാപ്രതിനിധികൾ അണിനിരന്ന റാലി തുടങ്ങാനിരിക്കെയായിരുന്നു കാമത്ത് എം.എൽ.എ കാറിൽ വന്നത്. റോഡിൽ ആൾക്കൂട്ടം നിറഞ്ഞ് ഗതാഗതം തടസ്സപ്പെട്ടതിനെച്ചൊല്ലി അദ്ദേഹം സിറ്റി പൊലീസ് കമീഷണറോട് തട്ടിക്കയറി. ബന്ദ് അനാവശ്യമാണെന്ന് പ്രസ്താവിച്ചുനിന്ന എം.എൽ.എയെ കോൺഗ്രസ് പ്രവർത്തകർ വളഞ്ഞ് കാറിൽ കയറ്റി. പതുക്കെ മുന്നോട്ടെടുത്ത കാറിന് പിന്നാലെ ബന്ദനുകൂലികൾ ഓടിയതോടെ വേഗം കൂടി. രാജേഷ് നായ്കിെൻറ കാർ ബി.സി റോഡിനടുത്ത ബോളണ്ടറയിൽ അക്രമത്തിനിരയായി. ബന്ദുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നിറഞ്ഞുനിൽക്കുന്നിടത്ത് കാർ നിർത്തി ബന്ദിനെതിരെ സംസാരിച്ചതാണ് പ്രകോപനം സൃഷ്ടിച്ചത്. ബണ്ട്വാൾ ടൗൺ പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.