പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി ചുങ്കം തുരുത്തി റോഡിലെ മുണ്ടോങ്കണ്ടി പാലത്തിെൻറയും തടയണയുടെയും അറ്റകുറ്റപ്പണി തുടങ്ങി. പതിറ്റാണ്ടുകളായി അവഗണനയിലായ പാലം വർഷങ്ങള്‍ക്ക് മുേമ്പ തകർന്നിരുന്നു. താൽക്കാലികമായി കോൺക്രീറ്റ് നടത്തിയാണ് തുറന്നുകൊടുത്തത്. നാട്ടുകാരുടെ നിരന്തര പരാതിയെ തുടര്‍ന്നാണ് ഇപ്പോൾ നവീകരണപ്രവൃത്തി തുടങ്ങിയത്. വളപട്ടണം പുഴയിൽനിന്ന് കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറാതിരിക്കാൻ നിർമിച്ച തടയണയുടെ ഷട്ടറുകൾപോലും ഇടാനാവാത്തവിധം പാലം ജീർണാവസ്ഥയിലായിരുന്നു. അറ്റകുറ്റപ്പണിയുടെ ഭാഗമായി പാലത്തിെൻറ തൂണുകൾ ബലപ്പെടുത്തുകയും വീതികൂട്ടുകയും ചെയ്യും. തുരുത്തി ഭാഗത്തെ വ്യവസായസ്ഥാപനങ്ങളിലേക്കുള്ള നിരവധി ചരക്കുവാഹനങ്ങളും ഈ പാലം വഴിയാണ് കടന്നുപോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.