മട്ടന്നൂര്‍: നാടിെൻറ പൊതുസ്വത്തായ ഷുഹൈബിെൻറ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തവരുടെ ഹൃദയ വികാരമാണ് എടയന്നൂരില്‍ കാണാന്‍ കഴിയുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എടയന്നൂരില്‍ ഷുഹൈബ് അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൊതുപ്രവര്‍ത്തകരെ കൊന്നുതള്ളുന്ന സി.പി.എം ശൈലിക്കെതിരെ കേരളമാകെ പ്രതിഷേധമുയരേണ്ടതുണ്ട്. അക്രമരാഷ്ട്രീയത്തില്‍ സി.പി.എമ്മും ബി.ജെ.പിയും ഒരേ തൂവല്‍പക്ഷികളാണ്. ഷുഹൈബിനെ കൊന്നവരെയും കൊല്ലുന്നതിന് നേതൃത്വം കൊടുത്തവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരുംവരെ കോണ്‍ഗ്രസ് സമരരംഗത്തുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസന്‍ ഉദ്ഘാടനംചെയ്തു. ചന്ദ്രന്‍ തില്ലങ്കേരി അധ്യക്ഷത വഹിച്ചു. എം.ഐ. ഷാനവാസ് എം.പി, സണ്ണിജോസഫ് എം.എല്‍.എ, തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരൻ, കെ. സുരേന്ദ്രൻ, എ.പി. അബ്ദുല്ലക്കുട്ടി, കെ.എം. അഭിജിത്ത്, അബ്ദുറഹ്മാന്‍ കല്ലായി, ജോഷി കണ്ടത്തിൽ, വി.ആര്‍. ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.