കണ്ണൂര്‍: ശ്രീകൃഷ്ണജയന്തി ദിനത്തില്‍ ബാലഗോകുലത്തിെൻറ ആഭിമുഖ്യത്തില്‍ നടത്തിവരാറുള്ള ഘോഷയാത്ര തകര്‍ക്കാന്‍ സി.പി.എം ബോധപൂര്‍വം ശ്രമിക്കുകയാണെന്ന് ഹിന്ദു ഐക്യവേദി നേതാവ് ദയാനന്ദന്‍ പള്ളൂരും വിശ്വഹിന്ദു പരിഷത്ത് നേതാവ് ജയകൃഷ്ണനും വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായി ചില കടലാസ് സംഘടനകളുടെ പേരില്‍ പരിപാടികള്‍ സംഘടിപ്പിച്ച് സി.പി.എം കൃഷ്ണജയന്തിയോടനുബന്ധിച്ചുള്ള ഘോഷയാത്ര തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്ത് മറ്റൊരിടത്തുമില്ലാത്ത പരിപാടിയാണ് ജില്ലയില്‍ സി.പി.എം സംഘടിപ്പിച്ചിരിക്കുന്നത്. ഇതിന് ഭരണകൂടവും പിന്തുണ നല്‍കിയിരിക്കുകയാണ്. ഘോഷയാത്ര നടത്തുന്നതിന് പൊലീസില്‍ അപേക്ഷ കൊടുത്തുവെങ്കിലും അത് ഇപ്പോഴും പരിഗണിക്കാതെ കിടക്കുകയാണെന്നും ഭാരവാഹികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.