ജ്വല്ലറി ഉടമയുടെ കൊലപാതകം: മഹാരാഷ്ട്ര സ്വദേശികളെ സി.ബി.ഐ ചോദ്യം ചെയ്തു

തലശ്ശേരി: നഗരത്തിലെ ജ്വല്ലറി ഉടമ സ്ഥാപനത്തിനുള്ളില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മഹാരാഷ്ട്ര സ്വദേശികളായ മൂന്നുപേരെ സി.ബി.ഐ സംഘം ചോദ്യംചെയ്‌തു. മെയിന്‍ റോഡിലെ സവിത ജ്വല്ലറി ഉടമ തലായി 'സ്‌നേഹ'യില്‍ പാറപ്പുറത്ത്‌ കുനിയില്‍ ദിനേശൻ (52) കൊല്ലപ്പെട്ട സംഭവത്തിലാണ്‌ നഗരത്തില്‍ പഴയ സ്വർണം വാങ്ങി ഉരുക്കി വില്‍പന നടത്തുന്ന സഹോദരങ്ങളുള്‍പ്പെട്ട, സേട്ടുമാര്‍ എന്നറിയപ്പെടുന്ന മൂന്നുപേരെ സി.ബി.ഐ തിരുവനന്തപുരത്തേക്ക്‌ വിളിപ്പിച്ച്‌ ചോദ്യം ചെയ്‌തത്‌. സി.ഐ ശൈലേഷ്‌ കുമാറിെൻറ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം ഇവരെ ചോദ്യം ചെയ്തു. കൊലപാതകവുമായി ബന്ധപ്പെട്ട വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ചിട്ടും കേസില്‍ തുമ്പുണ്ടാക്കാന്‍ സി.ബി.ഐക്ക്‌ സാധിച്ചിട്ടില്ല. സി.ഐ ശൈലേഷ്‌ കുമാറിെൻറ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം കൊലപാതകം നടന്ന സ്ഥാപനത്തിലും പരിസര പ്രദേശങ്ങളിലും പരിശോധന നടത്തിയിരുന്നു. ദിനേശെൻറ അയല്‍വാസിയായ ഗോവിന്ദരാജ്‌ ഹൈകോടതിയില്‍ നല്‍കിയ ഹരജിയെ തുടര്‍ന്ന് 2015 ഒക്ടോബറിലാണ് ജസ്‌റ്റിസ്‌ െകമാല്‍പാഷ അന്വേഷണം സി.ബി.ഐക്ക് നൽകാൻ ഉത്തരവിട്ടത്. 2014 ഡിസംബര്‍ 23ന്‌ രാത്രി എട്ടോടെയാണ്‌ ദിനേശനെ കടക്കുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.