വനിത ഉദ്യോഗസ്ഥക്കെതിരെ മോശം പരാമർശം: ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർക്കെതിരെ വനിത കമീഷൻ കേസെടുത്തു

കാസർകോട്: മോേട്ടാർ വാഹന വകുപ്പിലെ വനിത ഉദ്യോഗസ്ഥക്കെതിരെ മോശം പരാമർശം നടത്തുകയും അത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർക്കെതിരെ വനിത കമീഷൻ കേസെടുത്തു. സംഭവത്തെക്കുറിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന് കാസർകോട് ജില്ല പൊലീസ് മേധാവിക്ക് കമീഷൻ ചെയർപേഴ്സൻ എം.സി. ജോസഫൈൻ നിർേദശം നൽകി. കോഴിക്കോട് നോർത്ത് സോൺ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർക്കെതിരെയാണ് കേസ്. കാഞ്ഞങ്ങാട് ജോ.ആർ.ടി.ഒ നൽകിയ പരാതിയിലാണ് നടപടി. ആർ.സി ബുക്കിൽ പേര് മാറ്റാൻ നൽകിയ അപേക്ഷയിൽ ജോ.ആർ.ടി ഓഫിസിൽനിന്ന് യഥാസമയം നടപടി ഉണ്ടായില്ലെന്ന് വാഹന ഉടമ മൊബൈൽ ഫോണിലൂടെ ഡെപ്യൂട്ടി കമീഷണറോട് പരാതിപ്പെട്ടിരുന്നു. തുടർന്ന് അപേക്ഷകെൻറ ഫോണിൽ തന്നെ ഓഫിസിലുള്ള ഉദ്യോഗസ്ഥരോട് ആർ.സി ബുക്ക് നൽകണമെന്ന് അദ്ദേഹം നിർദേശിച്ചു. അതിനുശേഷവും ആർ.സി ബുക്ക് ലഭിച്ചില്ലെന്ന് വാഹന ഉടമ പരാതിപ്പെട്ടു. തുടർന്നാണ് ജോ. ആർ.ടി.ഒക്കെതിരെ അപേക്ഷകനോടുള്ള ഫോൺ സംഭാഷണത്തിൽ മോശം പരാമർശങ്ങൾ നടത്തിയത്. മുഖ്യമന്ത്രിക്കും വകുപ്പ് സെക്രട്ടറിക്കും പരാതി നൽകാനും സംഭാഷണത്തിൽ നിർദേശിക്കുന്നുണ്ട്. ഇൗ ടെലിഫോൺ സംഭാഷണത്തിെൻറ ക്ലിപ് ആണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. പരാമർശങ്ങൾ അപകീർത്തികരമാണെന്നും നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് ജോ. ആർ.ടി.ഒ വനിത കമീഷന് പരാതി നൽകിയത്. സംഭാഷണത്തിെൻറ രേഖകളും പരാതിയോടൊപ്പം സമർപ്പിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.