മഞ്ചേശ്വരം: നൃത്താധ്യാപികയെയും സഹായിയെയും നൃത്തവിദ്യാലയത്തിനകത്ത് ബന്ദിയാക്കി മർദിച്ചു. 15 പേർക്കെതിരെ കേസെടുത്ത മഞ്ചേശ്വരം പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. പൊസോട്ടെ നവീന്‍ (31), മഞ്ചേശ്വരത്തെ വിശ്വനാഥ് (28) എന്നിവരാണ് അറസ്റ്റിലായത്. പരിക്കേറ്റ കൊല്യ കോട്ടേക്കാര്‍ സ്വദേശിയും മഞ്ചേശ്വരത്തെ അരസു സ്കൂള്‍ ഓഫ് ഡാന്‍സിലെ അധ്യാപികയുമായ സന്ധ്യയെ (25) കുമ്പളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. ഹേരൂരിലെ ക്ഷേത്രത്തിലെ ഉത്സവത്തിെൻറ ഭാഗമായി സന്ധ്യയുടെ നേതൃത്വത്തില്‍ നൃത്തപരിപാടികള്‍ ഉണ്ടായിരുന്നു. അതിനുശേഷം സാധനസാമഗ്രികള്‍ നൃത്തവിദ്യാലയത്തില്‍ െവക്കാെനത്തിയതായിരുന്നു അവർ. ഇതിനിടയിലെത്തിയ സംഘം തങ്ങളെ വിദ്യാലയത്തിനകത്ത് ബന്ദിയാക്കിയശേഷം മർദിക്കുകയായിരുെന്നന്ന് സന്ധ്യ പരാതിയിൽ പറഞ്ഞു. നേരത്തെ മഞ്ചേശ്വരം സ്വദേശിയായ ഒരു യുവാവുമായി സന്ധ്യയുടെ വിവാഹം നിശ്ചയിച്ചിരുന്നു. ഇതില്‍നിന്ന് പിന്മാറിയതിെൻറ വിരോധത്തിലാണ് ആക്രമിച്ചതെന്നും നേരത്തെയും തനിക്കെതിരെ ഭീഷണിമുഴക്കിയിരുന്നുവെന്നും സന്ധ്യ പറഞ്ഞു. സന്ധ്യ നല്കിയ പരാതിയില്‍ സുധേഷ്, സന്ദീപ്, ശിവകിരണ്‍, പുഷ്പരാജ് തുടങ്ങി 15 പേര്‍ക്കെതിരെ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. ഇവർ ഒളിവിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.