മാഹി: മാഹി ഗവ. ജനറൽ ആശുപത്രി പരിസരത്ത് പുലിയെ കണ്ടതായി അഭ്യൂഹം. ഞായറാഴ്ച വൈകീട്ടാണ് ആശുപത്രി പ്രസവ വാർഡിന് പിറകിൽ പുലിയാണെന്ന് സംശയിക്കുന്ന ജീവിയെ കണ്ടതായി അഭ്യൂഹം ഉയർന്നത്. ഇതിെൻറ അടിസ്ഥാനത്തിൽ അധികൃതർ തിരച്ചിൽ നടത്തി. രോഗിക്ക് കൂട്ടുവന്ന വയനാട് സ്വദേശിനിയായ സ്ത്രീയാണ് ആശുപത്രി വളപ്പിൽ മൃഗത്തെ കണ്ടതായി ആശുപത്രി അധികൃതരെ വിവരമറിയിച്ചത്. മാഹി അഗ്നിശമന സേന, െപാലീസ്, റവന്യൂ വകുപ്പ്, തലശ്ശേരിയിലെ വനം വകുപ്പ് അധികൃതർ, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി. പരിസരത്ത് കാൽപാടുകൾ കണ്ടെത്തിയെങ്കിലും ഇത് പുലിയായിരിക്കില്ലെന്ന നിഗമനത്തിലാണ് അധികൃതർ. രണ്ട് ദിവസം ഒരു പ്രദേശത്ത് പുലി തങ്ങിയാൽ മറ്റേതെങ്കിലും ജീവികളെ പിടികൂടി ഭക്ഷിക്കാൻ സാധ്യതയുണ്ട്. എന്നാൽ, ഇത്തരത്തിൽ വിവരങ്ങളൊന്നുമില്ലെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.