കാസര്‍കോട്: ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയ യുവാവിനെ കത്തിവീശി ആക്രമിച്ചു. ചൂരിയിലെ അല്‍ത്താഫിനാണ്(20) പരിക്കേറ്റത്. ചെറുവിരൽ അറ്റ നിലയിലാണ്. മുഖത്തും തോളിനും പരിക്കുണ്ട്. ഇയാളെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിൽ മൂന്നുപേർക്കെതിരെ കേസെടുത്തു. നാട്ടുകാർ പിടികൂടിയ അക്രമികളിലൊരാൾ പൊലീസ് കാവലോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 10.40നാണ് സംഭവം. കറന്തക്കാട്ടെ സന്ദീപിനെയാണ്(22) പൊലീസ് കസ്റ്റഡിയിലെടുത്ത് കാസർകോെട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിക്കേറ്റ അല്‍ത്താഫ് സുഹൃത്ത് ഫയാസിനൊപ്പം ചൂരിയിലെ ചൈനീസ് ഫാസ്റ്റ് ഫുഡ് കടയിൽ ഭക്ഷണം ആവശ്യപ്പെട്ട് കാത്തിരിക്കുന്നതിനിടയിലാണ് മൂന്നംഗ സംഘം വന്ന് കത്തിയെടുത്ത് വീശിയത്. നിലവിളികേട്ട് ആള്‍ക്കാര്‍ ഓടിയെത്തിയപ്പോള്‍ സന്ദീപിെൻറ കൂടെയുണ്ടായിരുന്ന രണ്ടുപേര്‍ ഓടിരക്ഷപ്പെടുകയായിരുന്നു. ഇവരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സന്ദീപിനും കണ്ടാലറിയാവുന്ന മറ്റു രണ്ടുപേർക്കുമെതിരെയാണ് കാസര്‍കോട് ടൗണ്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.