must...replace this story in page one.....turkey നയം വ്യക്​തമാക്കി സൗദി

note.... ഒന്നാം പേജിൽ നയം വ്യക്തമാക്കി സൗദി എന്ന വാർത്തയുടെ അപ്ഡേറ്റ് ഫയലാണിത്. ഹെഡിംഗ് മാറ്റമില്ല. ബ്ലർബ് നിർബന്ധമായും മാറ്റണം. രണ്ടാമത്തെ പാരഗ്രാഫ് പുതുതായി കൂട്ടിച്ചേർത്തതാണ്..... റിയാദ്: ഖത്തർ പ്രതിസന്ധിയിൽ നിലപാട് വ്യക്തമാക്കി സൗദി അറേബ്യ. ഫലസ്തീൻ വിമോചനപ്രസ്ഥാനമായ ഹമാസിനും ഇൗജിപ്തിലെ നിരോധിത സംഘടനയായ മുസ്ലിം ബ്രദർഹുഡിനുമുള്ള പിന്തുണ ഖത്തർ അവസാനിപ്പിക്കണമെന്ന് സൗദി വ്യക്തമാക്കി. ഇതുൾപ്പെടെ ചില വിഷയങ്ങളിൽ ഉറപ്പുലഭിച്ചാൽ മാത്രമേ പരസ്പര ബന്ധം സാധാരണ നിലയിലാകൂ എന്ന സൂചനയാണ് ചൊവ്വാഴ്ച രാത്രി പാരിസിൽ വാർത്താസമ്മേളനം നടത്തിയ സൗദി വിദേശകാര്യ മന്ത്രി ആദിൽ ജുബൈർ നൽകിയത്. അതിനിടെ, ഖത്തറിലെ തുർക്കി സൈനികതാവളത്തിൽ കൂടുതൽ സൈനികരെ നിയോഗിക്കാൻ തുർക്കി പാർലമ​െൻറ് അംഗീകാരം നൽകി. കഴിഞ്ഞ മാസം അവതരിപ്പിച്ച കരട്ബില്ലാണ് ബുധനാഴ്ച തിരക്കിട്ട് പാസാക്കിയത്. ഖത്തർ നയതന്ത്രവിലക്ക് നേരിടുന്ന സാഹചര്യത്തിൽ തുർക്കി നീക്കം നിർണായകമാണ്. 2014ലുണ്ടാക്കിയ കരാറി​െൻറ ഭാഗമായാണ് തുർക്കി ഖത്തറിൽ സൈനിക താവളം സ്ഥാപിച്ചത്. പ്രതിസന്ധി പരിഹരിക്കാൻ കുവൈത്ത് അമീറി​െൻറ മധ്യസ്ഥശ്രമം ഉൗർജിതമായി തുടരുന്നു. സൗദിയിലെത്തിയ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, സൽമാൻ രാജാവുമായുള്ള കൂടിക്കാഴ്ചക്കുശേഷം ദുബൈയിലെത്തി. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ എന്നിവരുമായി അമീർ ചർച്ച നടത്തി. അതിനിടെ, ഖത്തറിനെ കടുത്തഭാഷയിൽ വിമർശിച്ച ട്വിറ്റർ സന്ദേശം പോസ്റ്റ് ചെയ്തതിനു പിന്നാലെ അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ചൊവ്വാഴ്ച രാത്രി വൈകി സൽമാൻ രാജാവിനെ ഫോണിൽ ബന്ധപ്പെട്ടു. ഭീകരവാദത്തിനെതിരെ സൗദി അറേബ്യ സ്വീകരിക്കുന്ന ഉറച്ച നിലപാടുകളെ പ്രശംസിച്ച ട്രംപ്, ഗൾഫ്നാടുകളുടെ െഎക്യത്തി​െൻറ ആവശ്യകത ഉൗന്നിപ്പറഞ്ഞു. സൗദിയുടെ നേതൃത്വത്തിൽ തുടങ്ങിയ നിസ്സഹകരണ, ഉപരോധ നടപടികൾക്ക് ആക്കംപകർന്ന് മോറിത്താനിയയും ജോർഡനും ബുധനാഴ്ച രംഗത്തെത്തി. ഖത്തറുമായി നയതന്ത്രബന്ധം വിച്ഛേദിച്ച ആഫ്രിക്കൻ രാജ്യമായ മോറിത്താനിയ ഇൗ പാത സ്വീകരിക്കുന്ന എട്ടാമത്തെ രാജ്യമായി. ഖത്തറിലെ നയതന്ത്ര പ്രാതിനിധ്യം വെട്ടിക്കുറച്ച ജോർഡനാകെട്ട, അൽജസീറ ചാനലി​െൻറ ലൈസൻസും റദ്ദാക്കി. അൽജസീറയുടെ പ്രധാന ബ്യൂറോകളിലൊന്നാണ് ജോർഡൻ തലസ്ഥാനമായ അമ്മാനിലുള്ളത്. സമൂഹമാധ്യമങ്ങളിൽ ഖത്തറിനോട് അനുഭാവം പുലർത്തുന്നവർക്ക് കടുത്ത ശിക്ഷ നൽകുമെന്ന് യു.എ.ഇ വ്യക്തമാക്കി. ഖത്തറിനെതിരെ കൂടുതൽ നീക്കങ്ങൾക്ക് സാധ്യത തള്ളാനാകില്ലെന്ന് വിദേശകാര്യ സഹമന്ത്രി അൻവർ ഗർഗാശും സൂചിപ്പിച്ചു. ഭക്ഷ്യക്ഷാമം മുന്നിൽ കാണുന്ന ഖത്തർ, സഹായത്തിനായി തുർക്കിയെയും ഇറാനെയും സമീപിച്ചു. സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ സൽവ അതിർത്തി കവാടം വഴിയാണ് ഭക്ഷ്യ, ചരക്കുലോറികൾ ഖത്തറിലേക്ക് വന്നിരുന്നത്. ഭക്ഷ്യ, ജല സഹായത്തിനാണ് തുർക്കിയെയും ഇറാനെയും ബന്ധപ്പെട്ടത്. ഖത്തർ എയർവേസി​െൻറ കൂറ്റൻ ചരക്കുവിമാനങ്ങൾ ഇതിനായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അറിയുന്നു. എന്നാൽ, നാല് ആഴ്ചക്ക് വേണ്ട ധാന്യശേഖരം ഖത്തർ വിപണിയിലുണ്ടെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.