കാവ്യശ്രീയുടെ മരണം സി.ബി.ഐ അന്വേഷിക്കണം

മംഗളൂരു: ഹോസ്റ്റലില്‍ ബാഡ്മിൻറണ്‍ താരം കാവ്യശ്രീ (16) സംശയസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ട സംഭവത്തിൽ കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് ബല്ലബാഘ് ബിരുവര്‍ കുട്ല കൂട്ടായ്മ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ആത്മഹത്യയെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ബന്ധുക്കള്‍ മരണത്തിൽ സംശയംപ്രകടിപ്പിക്കുന്നുണ്ട്. ഈ വിദ്യാലയത്തില്‍ 2013ന് ശേഷം കൊല്ലപ്പെടുന്ന മൂന്നാമത്തെ വിദ്യാര്‍ഥിയാണ് കാവ്യ. ജൂലൈ 20നാണ് ഹോസ്റ്റല്‍മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വാർത്താസമ്മേളനത്തില്‍ വിദ്യ രാകേഷ്, ശരത് പൂജാരി, ഗണേശ്, പ്രണേശ് ബംഗര എന്നിവര്‍ പങ്കെടുത്തു. കാവ്യയുടെ മരണം നീതിപൂര്‍വം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എ.ബി.വി.പി പ്രവർത്തകര്‍ ഡെപ്യൂട്ടി കമീഷണര്‍ ഓഫിസ് മാര്‍ച്ച് നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.