പായത്തെ പ്ലാസ്റ്റിക് മാലിന്യത്തിന് ഇനി പുതിയമുഖം

ഇരിട്ടി: പായം പഞ്ചായത്തിലെ പ്ലാസ്റ്റിക് മാലിന്യം ഇനി കണ്ടാൽ തിരിച്ചറിയില്ല. രണ്ട് വാർഡുകളിൽനിന്ന് ജനകീയ കൂട്ടായ്മയിൽ ശേഖരിച്ച രണ്ടുലോഡ് പ്ലാസ്റ്റിക് മാലിന്യം പുനരുപയോഗിക്കുന്നതിെൻറ ഭാഗമായി കർണാടക മാണ്ഡ്യയിലെ റീസൈക്ലിങ് കേന്ദ്രത്തിലേക്ക് കയറ്റിയയച്ചു. സമ്പൂർണ പ്ലാസ്റ്റിക് മുക്ത പഞ്ചായത്താക്കി മാറ്റുന്നതിെൻറ ഭാഗമായാണിത്. കുടുംബശ്രീയുടെയും സന്നദ്ധ സംഘടനകളുടെയും പ്രവർത്തകർ ഇതുപോലെ പഞ്ചായത്തിലെ 18 വാർഡുകളിൽനിന്നും മാലിന്യങ്ങൾ ശേഖരിച്ചുവരുന്നതായും 30നകം ഇവ റീസൈക്ലിങ് കേന്ദ്രത്തിൽ എത്തിക്കുമെന്നും പഞ്ചായത്ത് പ്രസിഡൻറ് എൻ. അശോകൻ അറിയിച്ചു. മാലിന്യം കയറ്റിയ ലോറി പ്രസിഡൻറ് എൻ. അശോകൻ ഫ്ലാഗ്ഓഫ് ചെയ്തു. വൈസ് പ്രസിഡൻറ് വി. സാവിത്രി, അംഗങ്ങളായ പവിത്രൻ കരിപ്പായി, വി.കെ. പ്രേമരാജൻ, കെ.കെ. വിമല, ഷിതു കരിയാൽ, കെ.കെ. കുഞ്ഞികൃഷ്ണൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.