കേളകം: . രണ്ടുദിവസമായി മലയോരത്തുപെയ്യുന്ന കനത്ത മഴയിൽ വീടുകളും കെട്ടിടങ്ങളും റോഡുകളും തകർന്നു. വെള്ളർവള്ളി-വായന്നൂർ റോഡിൽ മഴവെള്ളം കുത്തിയൊലിച്ചു റോഡിൽ വൻഗർത്തം രൂപപ്പെട്ടു. കാറ്റിൽ അടക്കാത്തോട് കരിയംകാപ്പിലെ കട്ടുവാക്കുഴി ജോയിയുടെ വീടിനു മുകളിൽ തെങ്ങു പൊട്ടിവീണു. കണിച്ചാർ കുണ്ടേരിയിലെ വിലങ്ങുപ്പാറ ഷിജോയുടെ വീടിനു മുകളിൽ മരംവീണു. മഴ ശക്തമായതോടെ പുഴകളും തോടുകളും നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.