കൊട്ടിയൂർ പീഡനം: ഒരു പ്രതികൂടി വിടുതൽഹരജി നൽകി

തലശ്ശേരി: കൊട്ടിയൂരിൽ പ്ലസ് വൺ വിദ്യാർഥിനിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഒരു പ്രതികൂടി വിടുതൽഹരജി നൽകി. എട്ടാം പ്രതി സിസ്റ്റർ ഒഫീലിയയാണ് തലശ്ശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി മുമ്പാകെ ഹരജി നൽകിയത്. നേരേത്ത രണ്ടു പ്രതികൾ നൽകിയ ഹരജിയിൽ കോടതി ബുധനാഴ്ച വാദം കേട്ടു. കേസ് നിയമപരമായി നിലനിൽക്കില്ലെന്ന് ഒമ്പതാം പ്രതിയും ശിശുക്ഷേമ സമിതി ചെയർമാനുമായിരുന്ന ഫാ. തോമസ് ജോസഫ് തേരകം, പത്താം പ്രതിയും ശിശുക്ഷേമസമിതി അംഗവുമായിരുന്ന സിസ്റ്റർ ഡോ. ബെറ്റി എന്നിവരാണ് നേരേത്ത ഹരജി നൽകിയത്. എന്നാൽ, ഗൂഢാലോചന തെളിയിക്കാൻ ആവശ്യമായ രേഖകൾ, ഫോൺസംഭാഷണം, സാക്ഷിമൊഴി എന്നിവയുള്ളതായും പ്രതികളെ ഒഴിവാക്കാനാവില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. റോബിൻ വടക്കുഞ്ചേരിയുടെ റിമാൻഡ് ജൂലൈ 27 വരെയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.