ആര്‍.എസ്.എസിെൻറ കുടുംബ പ്രബോധനം ഏക സിവില്കോഡിെൻറ മുന്നൊരുക്കം –കെ.പി.എ. മജീദ് കോഴിക്കോട്: കുടുംബ പ്രബോധനം എന്ന പേരില്‍ സംഘ്പരിവാര്‍ ജീവിതശൈലി പിന്തുടരാന്‍ ആജ്ഞാപിച്ച് ആര്‍.എസ്.എസ് കേഡര്‍മാര്‍ വീടുകളിലെത്തുന്നത് ഏക സിവില്‍കോഡ് അടിച്ചേല്‍പിക്കാനുള്ള മുന്നൊരുക്കമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ്. ഭരണകൂട പിന്തുണയോടെ, ഏതെങ്കിലും മതത്തിെൻറയോ ജാതിയുടെയോ ആചാര അനുഷ്ഠാനങ്ങള്‍ അടിച്ചേല്‍പിക്കാനുള്ള ശ്രമം രാജ്യത്തെ നാശത്തിലേക്ക് നയിക്കും. സംഘടനയുെട പുതിയ നിര്‍ദേശങ്ങളും സംഘ്പരിവാര്‍ കോഡ് രാജ്യത്താകെ വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര–സംസ്ഥാന സര്‍ക്കാറുകള്‍ തയാറാവണം. ജനങ്ങളില്‍ മൂല്യബോധമുണ്ടാക്കാനാണ് കുടുംബ പ്രബോധനവുമായി വീടുകളിലെത്തുന്നതെന്നാണ് ആര്‍.എസ്.എസ് വ്യാഖ്യാനമെങ്കിലും മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഏക സിവില്‍ നിയമം കൊണ്ടുവരാനുള്ള അന്തരീക്ഷം സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഏക സിവില്‍കോഡ് രാജ്യത്ത് പ്രായോഗികമല്ലെന്ന മുസ്ലിം ലീഗ് നിലപാടിനെ തള്ളിപ്പറഞ്ഞിരുന്ന മതേതര കക്ഷികള്‍ക്ക് കാര്യങ്ങളുടെ ഗൗരവം ഇനിയെങ്കിലും ബോധ്യപ്പെടണം. പൗരാവകാശത്തിനുമേലുള്ള കടന്നുകയറ്റത്തിനെതിരെ പൊതുസമൂഹം ഉണര്‍ന്നുചിന്തിക്കണമെന്നും കെ.പി.എ. മജീദ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.