കണ്ണൂർ-കോഴിക്കോട് റൂട്ടിൽ െട്രയിൻഗതാഗതത്തിന് നിയന്ത്രണം കണ്ണൂർ: കോഴിക്കോട്-കണ്ണൂർ റൂട്ടിൽ പാളംമാറ്റുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ ട്രെയിൻഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തുമെന്ന് റെയിൽേവ അധികൃതർ അറിയിച്ചു. 18, 20, 21, 23, 25, 26 തീയതികളിലാണ് ട്രെയിനുകൾക്ക് നിയന്ത്രണമേർപ്പെടുത്തുക. ഇൗ ദിവസങ്ങളിൽ രാവിലെ എട്ടിന് കണ്ണൂരിലെത്തുന്ന മംഗളൂരു-കോഴിക്കോട് പാസഞ്ചർ, രാവിലെ 10.50ന് കണ്ണൂരിലെത്തുന്ന മംഗളൂരു-കോയമ്പത്തൂർ പാസഞ്ചർ ട്രെയിൻ എന്നിവ കണ്ണൂർവരെ മാത്രമെ സർവിസ് നടത്തുകയുള്ളൂ. കോയമ്പത്തൂരിൽനിന്ന് പുറപ്പെടുന്ന കോയമ്പത്തൂർ-മംഗളൂരു പാസഞ്ചർ ഉച്ചക്ക് ഒരു മണിക്ക് കോഴിക്കോെട്ടത്തി സർവിസ് അവസാനിപ്പിക്കും. ഉച്ചക്ക് 2.05ന് കോഴിക്കോട്ടു നിന്ന് കണ്ണൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ ഇൗ ദിവസങ്ങളിൽ പൂർണമായും റദ്ദ്ചെയ്യും. മംഗളൂരു-കോയമ്പത്തൂർ ഇൻറർസിറ്റി എക്സ്പ്രസ് ഷൊർണൂരിലെത്തുേമ്പാൾ 50 മിനിറ്റ് വൈകും. നാഗർകോവിലിൽനിന്ന് മംഗലാപുരത്തേക്കുള്ള ഏറനാട് എക്സ്പ്രസും രണ്ട് മണിക്കൂറോളം വൈകിയോടുമെന്നാണ് റെയിൽേവ അധികൃതർ അറിയിച്ചിരിക്കുന്നത്. ട്രെയിനുകൾ വൈകിയോടുന്നത് കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ നിന്നുള്ള യാത്രക്കാരെയാണ് ഏറെ ബാധിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.